ചികിത്സയ്‌ക്കെത്തിയ രോഗിയുമായി പ്രണയവിവാഹം; പിന്നാലെ സെെക്കോളജിസ്റ്റ് ജീവനൊടുക്കി

11:03 AM Aug 07, 2025 | Renjini kannur

ഹൈദരാബാദ്: ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ച 33കാരി മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കി.ഹെെദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം നടന്നത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഡോ. ര‌‌ഞ്ജിതയാണ് മരിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായ രോഹിത്ത് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. രഞ്ജിതയുടെ ചികിത്സയില്‍ രോഹിതിന് നല്ല മാറ്റവും ഉണ്ടായി. പിന്നാലെ രോഹിതും രഞ്ജിതയും പ്രണത്തിലായി.

ഇരുവരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇവർ വിവാഹിതരായി. പക്ഷേ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത്ത് വിലക്കി. കിട്ടുന്ന ശമ്ബളത്തിന് രഞ്ജിത ധൂർത്തടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. തുടർന്ന് ഹെെദരാബാദിലെ തന്നെ പ്രശസ്തമായ ഇന്റർനാഷണല്‍ സ്കൂളില്‍ ചെെല്‍ഡ് സെെക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതും രോഹിത്തിന് ഇഷ്ടമായിരുന്നില്ല. ഇതോടെ ഇയാള്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്ന് രഞ്ജിതയുടെ മാതാപിതാക്കള്‍ പറയുന്നു.