ബെംഗളൂരു: സ്‌കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.പിരിയപട്ടണ താലൂക്കില്‍ കുടകുരു ഗ്രാമത്തിലെ കെ.വി രാമു (27) ആണ് മരിച്ചത്.
വിദ്യാർത്ഥിനിയെ ഗർഭിണിയാക്കി എന്ന ആരോപണം തെറ്റാണെന്ന് അവകാശപ്പെട്ട് മരിച്ചയാള്‍ ശബ്ദ സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്‌കൂളിലെ കായികാധ്യാപകനാണ് ഗർഭധാരണത്തിന് ഉത്തരവാദിയെന്ന് സന്ദേശത്തില്‍ ആരോപിച്ചു. അധ്യാപകന്റെ പങ്ക് നിർണയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും രാമു ആവശ്യപ്പെട്ടു.
ഒക്ടോബർ 31 ന് ഈ ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. തിങ്കളാഴ്ച ബെട്ടഡ തുംഗ ഗ്രാമത്തിനടുത്തുള്ള തുംഗ കനാലില്‍ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി