നിപ സ്ഥിരീകരിച്ച പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു..രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നല്‍കിയിരിക്കുകയാണ്.അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുണ്ട് അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
സമ്ബർക്ക പട്ടികയില്‍ 173 പേരാണ് ഉള്ളത്. ഇതില്‍ നൂറു പേർ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. ഹൈറിസ്‌ക് കൊണ്ടാക്റ്റുകളില്‍ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി ഏഴ് പേർ ചകിത്സയില്‍ കഴിയുകയാണ്. നാല് സാമ്ബിളുകളുടെ പരിശോധന ഫലം ഇന്ന് വരും. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങള്‍ കൂടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതിനായി ഹൗസ് സർവേ നടത്താനാണ് തീരുമാനം.രോഗിയുടെ മൊബൈല്‍ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പോള്‍ യുവതിയുമായി സമ്ബർക്ക പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇയാള്‍ മണ്ണാർക്കാട് ക്ലിനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍കൂടി പരിശോധിച്ച് പൊലീസിന്റെ നേത്യത്വത്തില്‍ അയാളെ കണ്ടെത്താനാണ് തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി 26 കമ്മിറ്റികള്‍ രൂപീകരിച്ചു. സംശയ നിവാരണത്തിന് കോള്‍ സെന്റർ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.