കോഴിക്കോട്: രാസലഹരി നൽകി വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുറ്റ്യാടി കള്ളാട് സ്വദേശി കുനിയിൽ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ്നാഥും സംഘവും പിടികൂടിയത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെന്നും കാറിൽ കൂട്ടിക്കൊണ്ടുപോയി അജ്നാസിന്റെ വീട്ടിൽ എത്തിച്ച് ലഹരി നൽകിയ ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് കുട്ടി മൊഴി നൽകിയത്. തന്റെ സുഹൃത്തുക്കളായ മറ്റ് കുട്ടികളെയും ഇയാൾ ഉപദ്രവിച്ചിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. പോക്സോ വകുപ്പാണ് പ്രതിക്കെതിരേ ചുമത്തിയരുന്നത്.
കഴിഞ്ഞ ദിവസം രാത്രി മംഗലാപുരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24നാണ് ഇയാൾ കേരളത്തിൽ നിന്ന് മുങ്ങിയത്. പാലക്കാട്ടുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ ഇയാൾ അജ്മീരിൽ കഴിഞ്ഞുവരികയായിരുന്നു.
ലൊക്കേഷൻ പിന്തുടർന്ന് ലീസ് അജ്മീരിൽ എത്തിയപ്പോൽ അജ്നാസ് അവിടെ നിന്നും മുങ്ങി. തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അതിനിടയിലാണ് അറസ്റ്റ് നടന്നത്. കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു പ്രതി. കുറ്റ്യാടി സ്വദേശി തന്നെയായ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.