+

ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ പരസ്യമായി കുത്തിക്കൊലപ്പെടുത്തി ; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്

രാത്രി വൈകിയാണ് ആക്രമണം നടന്നത്.

അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മധ്യ ഡല്‍ഹിയിലെ രാംനഗര്‍ ഏരിയയില്‍ ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ പരസ്യമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ, രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ യുവതിയുടെ ഭര്‍ത്താവ് കീഴ്‌പ്പെടുത്തി കുത്തിക്കൊലപ്പെടുത്തി.
രണ്ട് പെണ്‍മക്കളുടെ അമ്മയായ 22കാരി ശാലിനി ആണ് കൊല്ലപ്പെട്ട യുവതി. ഇവരുടെ ഭര്‍ത്താവും ഇ-റിക്ഷാ ഡ്രൈവറുമായ ആകാശ് (23) ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട കാമുകന്‍ ആഷു (34) അഥവാ ശൈലേന്ദ്ര ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ശാലിനി തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചെന്നും, എന്നാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അവര്‍ തീരുമാനിച്ചതും ആഷുവിന് കടുത്ത പകയുണ്ടാക്കിയെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ആക്രമണം നടന്നത്. ശാലിനിയുടെ അമ്മയെ കാണാനായി ഖുതുബ് റോഡില്‍ പോയതായിരുന്നു ശാലിനിയും ആകാശും. അവിടെ വച്ച് 
ആഷു, ആകാശിനെ ലക്ഷ്യമാക്കി കത്തി വീശിയെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. എന്നാല്‍, ഇ-റിക്ഷയില്‍ ഇരുന്ന ശാലിനിയെ കണ്ട ആഷു, യുവതിയെ നിരവധി തവണ കുത്തി വീഴ്ത്തി. ഭാര്യയെ രക്ഷിക്കാന്‍ ആകാശ് ശ്രമിക്കുന്നതിനിടെ, ആകാശിനും കുത്തേറ്റു. എന്നാല്‍ പരിക്കുകള്‍ക്കിടയിലും ആകാശ്, ആഷുവിനെ കീഴ്‌പ്പെടുത്തുകയും, അയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി കുത്തിക്കൊല്ലുകയുമായിരുന്നു.

ആശുപത്രിയില്‍ വെച്ച് ശാലിനിയും ആഷുവും മരണപ്പെട്ടു .
ശാലിനിയുടെ അമ്മ ഷീല നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. 


 

facebook twitter