+

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് : പ്രതിക്ക് എട്ട് ജീവപര്യന്തം

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് എട്ട് ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് ഒന്ന് കോടതി.

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് എട്ട് ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് ഒന്ന് കോടതി. കോന്നി മുതുപേഴുങ്കല്‍ സ്വദേശി സന്തോഷി(48)നെയാണ് ജഡ്ജി ജി.പി. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. 

പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 നവംബര്‍ അഞ്ചിന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. 2021 മാര്‍ച്ച് ഒന്നുമുതല്‍ പല ദിവസങ്ങളില്‍ കുട്ടിയുടെ വീട്ടില്‍വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും രജിസ്റ്റര്‍ ചെയ്ത കേസില്‍  ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ . ജെയ്‌സണ്‍ മാത്യുവും പിന്നീട് സ്മിത പി. ജോണും കോടതിയില്‍ ഹാജരായി. എ.എസ്.ഐ ആന്‍സി കോടതി നടപടികളില്‍ പങ്കാളിയായി. കേസ് രജിസ്റ്റര്‍ ചെയ്തത് എസ്.ഐ.വി.എസ് കിരണും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ജി. അരുണുമായിരുന്നു.
 

facebook twitter