+

സാധാരണക്കാരനെ എല്ലായിടത്തും പരിശോധിക്കുന്നു, നേതാക്കന്മാര്‍ക്കെന്താ പ്രത്യേക പ്രിവിലേജ്? വണ്ടി പരിശോധിച്ചാലെന്താ കുഴപ്പം?

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.

കഴിഞ്ഞദിവസം രാത്രി ഷാഫി പറമ്പില്‍ എംപിയേയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയേയും വാഹനം നിര്‍ത്തി പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായ പോലീസുകാരെ ഭീഷണിപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസ് സിപിഎം നേതാക്കളേയും ജനപ്രതിനിധികളേയുമെല്ലാം പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍, ഇവരെല്ലാം സഹകരിക്കുകയും ചെയ്തു.

സാധാരണക്കാരെ പലയിടത്തും പരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ നേതാക്കള്‍ക്ക് മാത്രമെന്താ പ്രത്യേക പ്രവിലേജ് എന്നാണ് ഷാഫിയുടേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും പ്രതിഷേധം ചൂണ്ടിക്കാട്ടി എഴുത്തുകാരി എസ് ശാരദക്കുട്ടി ചോദിക്കുന്നത്. ഞങ്ങള്‍ സാധാരണക്കാരൊക്കെ നിയമ വ്യവസ്ഥകളോട് വളരെ അനുസരണയോടെ സഹകരിക്കുന്നവരായതിനാല്‍ വണ്ടി പരിശോധിച്ചാലെന്താ കുഴപ്പം എന്ന് ന്യായമായും ചോദിച്ചു പോകുന്നെന്ന് അവര്‍ പറഞ്ഞു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

എയര്‍പോര്‍ട്ടില്‍ ചെന്നാല്‍ രേഖകള്‍ പരിശോധിക്കും. നമ്മള്‍ മിണ്ടാതെ അനുസരിക്കും.
എത്ര തിരക്കില്‍ പാഞ്ഞു പോകുമ്പോഴും  ട്രാഫിക് ജീഹശരല വഴിയില്‍ വണ്ടി നിര്‍ത്തി രേഖകള്‍ ആവശ്യപ്പെടും നമ്മള്‍ അനുസരിക്കും. 
ടോള്‍ ബൂത്തുകളില്‍ ടോള്‍ പിരിവ് മറ്റത്യാവശ്യങ്ങള്‍ മറന്ന്,  കാത്തു നിന്ന് കൊടുക്കേണ്ടിവരും.
ബാങ്ക് ലോണിന് അപേക്ഷിച്ചാല്‍ കുടുംബമുണ്ടായ കാലം മുതലുള്ള രേഖകള്‍ ആവശ്യപ്പെടും. നമ്മള്‍ അനുസരിക്കും.
ട്രെയിനിലും ബസിലും നേതാക്കന്മാര്‍ക്കായാലും ടിക്കറ്റ് എക്‌സാമിനര്‍മാരെ അനുസരിക്കണ്ടേ?
അതല്ലേ മര്യാദ?
തിരഞ്ഞെടുപ്പു കാലത്ത് വണ്ടി പരിശോധന അതു പോലെ തന്നെ അനുവദിച്ചു കൊടുത്താല്‍ പോരേ? അത് പോലീസിന്റെ ജോലിയല്ലേ? തിരഞ്ഞെടുപ്പു കമ്മീഷന്റെ നിയമമല്ലേ? അത് ആര്‍ക്കും ബാധകമാണല്ലോ. എന്താ ഇത്ര പുതുമ?
ഞങ്ങള്‍ സാധാരണക്കാരൊക്കെ നിയമ വ്യവസ്ഥകളോട്  വളരെ അനുസരണയോടെ സഹകരിക്കുന്നവരായതു കൊണ്ടാകാം വണ്ടി പരിശോധിച്ചാലെന്താ കുഴപ്പം എന്ന് ന്യായമായും ചോദിച്ചു പോകുന്നത്.
എസ്. ശാരദക്കുട്ടി

 

Trending :
facebook twitter