ന്യൂഡൽഹി: ഒരാളെ വഴക്കുപറയുകയോ ആക്ഷേപിക്കുകയോ ചെയ്തത് ആത്മഹത്യാ പ്രേരണയാണെന്ന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സ്കൂളിൽ ശകാരിക്കപ്പെട്ടതിന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുള്ള അധ്യാപകനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന ആവശ്യമാണ് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചത്.
മറ്റൊരു വിദ്യാർഥിയുടെ പരാതിയെ തുടർന്നാണ് വിദ്യാർഥിയെ ശാസിച്ചത്. പ്രതിക്കെതിരെ ഐ.പി.സി 306 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മദ്രാസ് ഹൈകോടതി വിധി സുപ്രീം കോടതി റദ്ദാക്കി.