രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്.സ്പീഡ് പോസ്റ്റ് സംവിധാനവുമായി സേവനം സെപ്റ്റംബര്‍ ഒന്നുമുതല്‍ ബന്ധിപ്പിക്കാനാണ് തീരുമാനം.രജിസ്ട്രേഡ് തപ്പാൽ സ്പീഡ് പോസ്റ്റിലായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ദുഷ്യന്ത് മൃദ്ഗൽ പറഞ്ഞു.
തപാൽ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി ഡയറക്ടർ പറഞ്ഞു. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം. രജിസ്ട്രേഡ്പോസ്റ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തുകയാണ് ഇനി മുതൽ വേണ്ടത് എന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിർദ്ദേശിച്ചു.
വിശ്വാസ്യത, താങ്ങാനാവുന്ന വില, നിയമ സാധുത എന്നിവ കാരണം ഏറെ പ്രചാരം നേടിയാതായിരുന്നു രജിസ്റ്റേര്‍ഡ് പോസ്റ്റ്. അപ്പോയ്‌മെന്റ് ലെറ്ററുകള്‍, ലീഗല്‍ നോട്ടീസുകള്‍, ഗവണ്‍മെന്റ് കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ പതിറ്റാണ്ടുകളായി സ്വീകരിക്കുന്ന മാര്‍ഗമാണ് രജിസ്റ്റേഡ് പോസ്റ്റല്‍ സംവിധാനം.