+

തീവ്രവാദികളെ സഹായിക്കുന്ന നിലപാട്, തീരുമാനമെടുക്കാന്‍ കഴിയാത്ത വ്യക്തി ; പാക് പ്രധാനമന്ത്രിക്ക് നേരെ വിമര്‍ശനം

പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവില്‍ ഇരുന്ന ആളാണ് ഷരീഫ്.

പാകിസ്താന്‍ കണ്ട ദുര്‍ബലനായ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. നവാസ് ഷരീഫിന് അഴിമതിക്കേസില്‍ അയോഗ്യത പ്രഖ്യാപിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ സഹോദരനായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിലെത്തിയത്.

തീരുമാനം എടുക്കാന്‍ കഴിയാത്ത പ്രധാമന്ത്രി, തീവ്രവാദികളെ സഹായിക്കുന്ന ആള്‍- പാകിസ്ഥാന്‍ കണ്ട ദുര്‍ബലനായ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് വിശേഷണങ്ങളേറെ. 

പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവില്‍ ഇരുന്ന ആളാണ് ഷരീഫ്. സഹോദരന്‍ നവാസ് ഷരീഫ് ഒഴിഞ്ഞതോടെയാണ്, പാകിസ്താന്‍ മുസ്ലീം ലീഗ് എന്‍ എന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് പദത്തിലെത്തുന്നത്. അറിയപ്പെടുന്ന വ്യവസായി കൂടിയായ ഷെരീഫ് 2018ല്‍ പ്രതിപക്ഷ നേതാവായി. 2022ല്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകുന്നത്. മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സ്ഥാനമേറ്റത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേക്ക്.

രാജ്യം രൂപീകരിച്ച ശേഷം എറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പാകിസ്ഥാന്‍ കൂപ്പ് കുത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഐഎംഎഫിന്റെ സഹായം വാങ്ങാനുള്ള തീരുമാനവും വലിയ പ്രതിഷേധത്തിനിടയാക്കി. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നയാളെന്നാണ് ഷഹബാസ് ഷെരീഫ് അറിയപ്പെടുന്നത്. രാജ്യത്ത് ആഭ്യന്തര കലാപവും രൂക്ഷമായ സമയമാണിത്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ആക്രമണം നേരിടുന്നതിലും ഷരീഫ് ഭരണകൂടം പരാജയപ്പെട്ടു. ഇതിനിടെയാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍.
 

facebook twitter