പി.വിഅൻവറെ ആഭ്യന്തര മന്ത്രിയല്ല വേണമെങ്കിൽ യുഡിഎഫ് മുഖ്യമന്ത്രിയുമാക്കും: എം. വി ഗോവിന്ദൻ

09:24 PM Jun 05, 2025 |


കണ്ണൂർ: പി വി അൻവറിനെ വേണമെങ്കിൽ ആഭ്യന്തര മന്ത്രിയല്ല യു.ഡി.എഫ് മുഖ്യമന്ത്രി പോലുമാക്കിയേക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂർ തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവറിൻ്റെ വിഷയം താൻ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലേ ഒഴിവാക്കിയതാണ്. അതിനെ കുറിച്ചു കൂടുതൽ പ്രതികരിക്കാനില്ല.

നിലമ്പൂരിൽ ഇപ്പോൾ നടക്കുന്നത് യു.ഡി.എഫുംഅൻവറും തമ്മിലുള്ള പ്രശ്നമാണ്. ആ പ്രശ്നങ്ങൾ യു.ഡി.എഫ് ചർച്ച ചെയ്യട്ടെ. നിലമ്പൂരിൽ എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഈ കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വർഗീയതയുടെ ചിഹ്നമായി ഉയർത്തി കാണിക്കുന്ന ചിത്രം ഔദ്യോഗികമല്ലെന്നും അങ്ങനെയൊരു ചിത്രം സർക്കാർ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കാനുള്ള ശ്രമം തെറ്റാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Trending :

രാജ് ഭവനും സെക്രട്ടറിയേറ്റും നിയമസഭയുമെല്ലാം പൊതു സ്വത്താണ് കക്ഷി രാഷ്ട്രീയത്തിൻ്റെ ഭാഗമായി ഇങ്ങനെ ഓരോ ചിഹ്നങ്ങൾ ഉപയോഗിച്ചു തുടങ്ങിയാൽ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഗവർണർമാർ ആർ.എസ്. എ സാ ണെന്നതിൽ തർക്കമില്ല. ഗവർണറെ ഉപയോഗപ്പെടുത്തി ആർ.എസ്.എസ് കാവിവൽക്കരണ അജൻഡയാണ് നടപ്പിലാക്കുന്നത്.

ഭരണഘടനാ വിരുദ്ധവും ഫെഡറിലിസത്ത തകർക്കുന്നതുമായ സമീപനമാണിത്. അതിൽ സംസ്ഥാന സർക്കാരും കൃഷി മന്ത്രിയും സ്വീകരിച്ചത് അന്തസുറ്റ സമീപനമാണ് 'എല്ലാ വർഗീയതയ്ക്കുമെതിരെ ഒറ്റക്കെട്ടാണ് സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാരെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.