+

യുജിസി അംഗീകാരം ഇല്ലാത്ത ഡിസ്റ്റെൻസ് എഡ്യൂക്കേഷൻ ചെയ്യുന്ന യൂണിവേഴ്സിറ്റികൾക്കും പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്തുന്ന യൂണിവേഴ്സിറ്റികൾക്കും പൂട്ട് ; ഉത്തരവുമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

യുജിസി അംഗീകാരം ഇല്ലാത്ത ഡിസ്റ്റെൻസ് എഡ്യൂക്കേഷൻ ചെയ്യുന്ന സർവ്വകലാശാലകൾക്കും യൂജിസി അംഗീകാരം ഇല്ലാതെ പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്തുന്ന സർവ്വകലാശാലകൾക്കും പൂട്ട്  ഇട്ട്  ശ്രീനാരായണ ഗുരു  ഓപ്പൺ സർവ്വകലാശാല.

കൊല്ലം : യുജിസി അംഗീകാരം ഇല്ലാത്ത ഡിസ്റ്റെൻസ് എഡ്യൂക്കേഷൻ ചെയ്യുന്ന സർവ്വകലാശാലകൾക്കും യൂജിസി അംഗീകാരം ഇല്ലാതെ പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്തുന്ന സർവ്വകലാശാലകൾക്കും പൂട്ട്  ഇട്ട്  ശ്രീനാരായണ ഗുരു  ഓപ്പൺ സർവ്വകലാശാല.

ശ്രീ നാരായണ ഓപ്പൺ ഗുരു യൂണിവേഴ്‌സിറ്റി  ഇറക്കിയ ഉത്തരവിൻ പ്രകാരം  അംഗീകാരം ഇല്ലാത്തറെഗുലർ ബിരുദങ്ങൾ, യുജിസി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ഇല്ലാത്ത ഡിസ്റ്റെൻസ് , ഓൺലൈൻ ബിരുദങ്ങൾ കൂടാതെ യുജിസി അംഗീകാരം ഇല്ലാത്ത
പ്രൈവറ്റ് രജിസ്റ്റ്ട്രേഷൻ മോഡ് വഴി  നേടിയ ബിരുദങ്ങൾ , അംഗീകാരം ഇല്ലാത്ത വിദേശ ബിരുദങ്ങൾ, യൂണിവേഴ്‌സിറ്റിയിലേക്ക് ഉളള  അഡ്മിഷനുകൾക്കോ വിവിധ തസ്തികകയിലേക്ക് ഉളള ജോലികൾക്കോ പരിഗണിക്കില്ലെന്നാണ് യൂണിവേഴ്സിറ്റി വ്യക്തമാക്കിയത്.

യൂജിസി നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ടാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഉത്തരവ് ഇറക്കിയത്. അതെ സമയം, അംഗീകാരമില്ലാത്ത സർവകലാശാലകളിലെ ബിരുദസർട്ടിഫിക്കറ്റിന് തുല്യത ലഭിക്കാത്തതുകാരണം വെട്ടിലായത് ലക്ഷക്കണക്കിന് വിദ്യാർഥികളാണ്. സംസ്ഥാനത്തെ പല സർവകലാശാലകളും യുജിസിയുടെ മുൻകൂർ അനുമതിയില്ലാതെയും പ്രദേശിക അധികാരപരിധി പാലിക്കാതെയും മറ്റ് സംസ്ഥാനങ്ങളിലെ സർവകലാശാലകൾ നടത്തുന്ന ബിരുദകോഴ്‌സുകളുടെ സർട്ടിഫിക്കറ്റിന് തുല്യത നൽകിയിരുന്നു. 

 ugc ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബുറോയുടെ https://deb.ugc.ac.in/ വെബ് സൈറ്റ് പരിശോധിക്കുമ്പോൾ തമിഴ്നാട്ടിലെ ഭാരതീയർ ഉൾപ്പെടെള്ള യൂണിവേഴ്സിറ്റികൾക്ക് വിവിധ വർഷങ്ങളിൽ അംഗീകാരം നഷ്ടപ്പെട്ടതായി കാണാം.  2015-16 മുതൽ തമിഴ്നാട്ടിലെ ഭാരതിയാർ സർവകലാശാല ഓപ്പൺ-ഡിസ്റ്റൻസ് ലേണിങ് സമ്പ്രദായംവഴി വിവിധ കോഴ്‌സുകൾ നടത്തുന്നുണ്ട്. ഇത് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ കമ്മീഷന്റെ  (ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്) വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. 

2024-25  അക്കാഡമിക്ക് ഇയർ മുതൽ മാത്രമാണ് ഭാരതിയാർ സർവ്വകലാശാലയ്ക്ക് യൂജിസി അംഗീകാരം ലഭിച്ചത്. അതും 15 കോഴ്സുകൾക്ക്  മാത്രമാണ് യൂജിസി അംഗീകാരം നൽകിയത്.

അണ്ണാമലൈ സർവ്വകലാശാല യ്ക്ക് 2023-24, 2024-25  അക്കാഡമിക്ക് ഇയറുകളിൽ യൂജിസി അംഗീകാരം ലഭിക്കുകയും ചെയ്തു. 2014- 15  അക്കാഡമിക്ക് ഇയർ വരെ കോഴ്‌സുകൾ നടത്താനുള്ള യോഗ്യത മാത്രമേ ഭാരതിയാർ സർവകലാശാലയ്ക്കുള്ളൂ . അത് മറികടന്നാണ് 
ഇപ്പോഴും കോഴ്‌സുകൾക്ക് കേരളത്തിലെ സർവ്വകലാശാലകൾ തുല്യത നൽകി വരുന്നത്. 

അംഗീകാരമില്ലാത്ത കോഴ്‌സുകൾ പാസായവർ സർക്കാർ സർവീസുകളിൽ ഉൾപ്പെടെ പ്രവേശിച്ചിട്ടുണ്ട്.കൂടാതെ അണ്ണാമലൈ സർവകലാശാലയുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരമില്ലാത്തതിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
 റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചത്.

ഭാരതിയാർ സർവകലാശാലയ്ക്ക് 2015 മുതൽ 2023 വരെ യുജിസി അംഗീകാരം ഇല്ല. ഭാരതിദാസൻ സർവകലാശാലയ്ക്ക്  2015 മുതൽ 2020 വരെയും,  പെരിയാർ  യൂണിവേഴ്‌സിറ്റി  2015 മുതൽ 2018 ,2021 മുതൽ 2022 വരെ യൂജിസി അംഗീകാരം  ഇല്ല. അണ്ണാമലൈ സർവകലാശാലയ്ക്ക് 2015 മുതൽ 2022 വരെയും , മദ്രാസ് സർവകലാശാലയ്ക്ക് 2016-17 അക്കാദമിക വർഷവും, മധുരൈ കാമരാജ് സർവകലാശാലയ്ക്ക് 2015 മുതൽ 2018  വരെയും യൂജിസി അംഗീകാരമില്ല.

ഭാരതിയാർ സർവ്വകലാശാല ഉൾപ്പെടെ ഇതര സർവ്വകലാശാലകൾക്ക്. കാലിക്കറ്റ് സർവ്വകലാശാല മുമ്പ് തുല്യത നൽകി വന്നിരുന്നു. 2024 വരെ
നിരവധി വിദ്യാർത്ഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ തുല്യത നിർത്തലാക്കി. ഈ വിഷയം സംബന്ധിച്ച് ഗവർണറിനും,  ഹയർ എഡ്യൂക്കേഷൻ മിനിസ്റ്ററിനും പരാതി നൽകിയെതിനെ തുടർന്ന് കാലിക്കറ്റ്  ഭാരതിയാർ ഉൾപ്പെടെ ഉളള ഇതര സർവ്വകലാശാലകളുടെ  തുല്യത പിൻവലിച്ചു കൊണ്ട് ഉത്തരവ് ഇറക്കി.

 കേരളാ യൂണിവേഴ്‌സിറ്റി 2015-16, 2016-17  അക്കാഡമിക്ക് ഇയറുകളിൽ തുല്യത നൽകി വരുന്നു. കണ്ണൂർ സർവ്വകലാശാല ഭാരതിയാർ ഉൾപ്പെടെ ഇതര സർവ്വകലാശാലകൾക്ക് ഇപ്പോൾ തുല്യത നൽകി വരുന്നുണ്ട്.  യൂണിവേഴ്‌സിറ്റികളെ  വിദ്യാർത്ഥികൾ സമീപിച്ചപ്പോൾ അക്കാഡമി കൗൺസിൽ കൂടിയ ശേഷമേ തുല്യത നിർത്തലാക്കൂ എന്നാണ് സർവ്വകലാശാലകളുടെ മറുപടി. 
 
പക്ഷേ, എംജി യൂണിവേഴ്സിറ്റി 2015-16,2016-17 അക്കാഡമിക്ക്  ഈയറുകളിൽ യുജിസി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ഇല്ലാത്ത കോഴ്സുകൾക്ക് തുല്യത നൽകി വരുന്നു. തുല്യത നിർത്തലാക്കാൻ പറ്റില്ല എന്നാണ് പറയുന്നത്.  2017   റഗുലേഷൻ പ്രകാരം ആണ്   2017 ന് ശേഷം ഉളള ഡിഗ്രി കൾക്ക് തുല്യത നൽകുന്നത് എന്ന്  ആണ് എംജി സർവ്വകലാശാല പറയുന്നത്.  അതിൽ ക്യത്യമായ ട്ടെറിട്ടോറിയൽ ജൂറിസെക്ഷനും  , യൂജിസി അംഗീകാരവും നോക്കിയാട്ടാണ് തുല്യത നൽകി വരുന്നത് എന്നാണ്  യൂണിവേഴ്‌സിറ്റിയുടെ  വാദം. എന്നാൽ  ഭാരതീയർ ഉൾപെടെയുളള ഇതര സർവകലാശകൾ  യൂജിസി അംഗീകാരം  ഇല്ലാത്തതായി യൂജിസി പറയുന്നുണ്ട്.

തുല്യത  താൽക്കാലികമായി നിർത്തലാക്കിയത് സംബന്ധിച്ച് ഓർഡർ സർവ്വകലാശാലകൾ പരാതി കാർക്ക് അയച്ചു നൽകിയിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി കൾ   മുഖ്യമന്ത്രി യ്ക്കും, കേരളാ ഗവർണറിനും, കേരളാഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിനും പരാതി നൽകിയിട്ടുണ്ട്. കേരളാ  ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾക്ക് നൽകിയ കത്തിൽ പറയുന്ന മറുപടി, തുല്യത നൽകുന്നത് സർവ്വകലാശാലകൾ ആണ്  ഈ വിഷയത്തിൽ നടപടി എടുക്കേണ്ടത് എന്നാണ്.

യൂജിസി അംഗീകാരം ഉളള ബിരുദം  ഉണ്ടായിരുന്നിട്ടും റാങ്ക് ലിസ്റ്റിൽ ഇടമുണ്ടായിട്ടും ജോലി ലഭിക്കാത്ത ധാരാളം വിദ്യാർത്ഥികൾ ഇപ്പോഴും ഉണ്ട്.
നിലവിൽ ഭാരതിയാർ സർവ്വകലാശാല ഉൾപ്പെടെ ഉളള ഇതര സർവ്വകലാശാലകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
യൂജിസി അംഗീകാരം ഇല്ലാത്തതും   ഇപ്പോൾ സുപ്രീം  കോടതിയിൽ കേസിലും ഉളള സർവ്വകലാശാലകൾക്ക് തുല്യത നൽകുന്നത് 
വിദ്യാർത്ഥികളോട് സർവ്വകലാശാലകൾ ചെയ്യുന്ന വഞ്ചനായാണ് എന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

UPSC,  SSC, SOUTHERN RAILWAY  പോലുളള സെൻട്രൽ ഗവൺമെന്റ് ജോലികൾക്ക് യൂജിസി അംഗീകാരം ഇല്ലാത്ത ബിരുദങ്ങൾ അംഗീകരിക്കില്ല.
സുപ്രീം കോടതിയിൽ നിന്നും ഫൈനൽ വിധി വന്ന ശേഷം യൂജിസി അംഗീകാരം ലഭിച്ച ശേഷം ഭാരതിയാർ ഉൾപ്പെടെ ഉളള ഇതര സർവ്വകലാശാല കൾക്ക്  കേരളത്തിലെ സർവ്വകലാശാലകൾക്ക് തുല്യത നൽകാം എന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.

facebook twitter