+

യുഎസിൽ ഇന്ത്യൻ വംശജനെ കുത്തി കൊലപ്പെടുത്തി ഇന്ത്യക്കാരൻ

യുഎസിൽ ഇന്ത്യൻ വംശജനെ കുത്തി കൊലപ്പെടുത്തി ഇന്ത്യക്കാരൻ

ഇന്ത്യൻ വംശജനായ സംരംഭകനെ ടെക്സാസിലെ ബസിൽ വച്ച് കുത്തിക്കൊലപ്പെടുത്തി ഇന്ത്യക്കാരൻ. ടെക്സസിലെ ഓസ്ടിൻ പ്രദേശത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മെയ് 14 -ാം തിയതി വൈകീട്ട് ഒരു പ്രകോപനവും ഇല്ലാതെയാണ് ബസിൻറെ പുറകിൽ ഇരിക്കുകയായിരുന്ന അക്ഷയ് ഗുപ്തയെ (30), ദീപക് കേദൽ (31) കുത്തികൊലപ്പെടുത്തിയതെന്ന് ഓസ്ടിൻ പോലീസ് പറയുന്നു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് അക്ഷയ് ഗുപ്തയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം ഏഴരയോടെ അക്ഷയ്യുടെ മരണം സ്ഥിരീകരിച്ചു.

പിന്നീട് അടത്തിയ അന്വേഷണത്തിലാണ് ദീപക് കേദലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുട‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, അക്ഷയ് ഗുപ്തയെ കണ്ടപ്പോൾ തൻറെ അമ്മാവനാണെന്ന് തോന്നിയെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ദീപക് കേദൽ പോലീസിന് നൽകിയ മൊഴി. കേദൽ ഒരു പ്രകോപനവും ഇല്ലാതെ അക്ഷയ്യുടെ കഴുത്തിന് കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഈ സമയം ബസിൽ 12 ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട അക്ഷയ് ഗുപ്ത ഹെൽത്ത് - ടെക് സ്റ്റാർട്ടപ്പ് കമ്പനി സംരംഭകനായിരുന്നു. ഒപ്പം ഓസ്റ്റിനിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ഫുട്ബിറ്റ് എന്ന കമ്പനിയുടെ സഹസ്ഥാപകനുമായിരുന്നു. ശാസ്ത്ര പ്രതിഭകൾക്ക് നൽകുന്ന O-1A വിസയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പോലീസ് ദീപക് കേദലിനെ തിരിച്ചറിഞ്ഞത്. യാത്രക്കാരന് കുത്തേറ്റതിനെ തുടർന്ന് ബസ് നിർത്തി. ഈ സമയം യാതൊരു ഭാവഭേദവുമില്ലാതെ കേദൽ ബസിൽ നിന്നും മറ്റ് യാത്രക്കാർക്കൊപ്പം ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. അധികം വൈകാതെ തന്നെ എപിഡി പട്രോൾ ഉദ്യോഗസ്ഥർ ദീപക് കേദലിനെ അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. കേദലിനെ സംഭവസ്ഥലത്ത് നിന്നും ഒന്നര കിലോമീറ്ററിനുള്ളിൽ വച്ച് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒന്നാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയ കേദലിനെ ട്രാവിസ് കൗണ്ടി ജയിലിലേക്ക് അയച്ചു.

facebook twitter