+

മൂന്ന് ദിവസത്തിനുള്ളില്‍ യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍

വരും ആഴ്ചകളില്‍ ഇസ്രയേല്‍ പക്ഷത്ത് അമേരിക്ക നിലയുറപ്പിക്കുമെന്നതിന്റെ വ്യക്തമായ സൂചനയയാണ് നീക്കത്തെ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളില്‍ അമേരിക്കയിലെ ബേസുകളില്‍ നിന്ന് യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കന്‍ യുദ്ധവിമാനങ്ങളെന്ന് റിപ്പോര്‍ട്ട്. യുദ്ധ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന അമരിക്കന്‍ സൈനിക ടാങ്കര്‍ വിമാനം അടക്കമാണ് യൂറോപ്പിലേക്ക് എത്തിയിട്ടുള്ളത്. ഫ്‌ലൈറ്റ് റഡാര്‍ 24ലെ വിവരങ്ങളുടെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ഇതില്‍ 7 അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ എല്ലാം തന്നെ കെസി 135 സ്ട്രാറ്റോടാങ്കര്‍ വിമാനങ്ങള്‍ സ്‌പെയിന്‍, സ്‌കോട്ട്‌ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ അമേരിക്കന്‍ എയര്‍ ബേസുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമായ അവസ്ഥയിലാണ് ഈ വിമാനങ്ങള്‍ എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളെ നശിപ്പിക്കുമെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളിലാണ് ഈ വിമാനങ്ങള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ എയര്‍ ബേസുകളിലെത്തിയത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുമോയെന്നത് ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഈ സൈനിക നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. വരും ആഴ്ചകളില്‍ ഇസ്രയേല്‍ പക്ഷത്ത് അമേരിക്ക നിലയുറപ്പിക്കുമെന്നതിന്റെ വ്യക്തമായ സൂചനയയാണ് നീക്കത്തെ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

facebook twitter