+

ഹരിയാനയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ രാജസ്ഥാനില്‍ നിന്നുള്ള യുവ ഡോക്ടര്‍ ചികിത്സയ്ക്കിടെ മരിച്ചു ; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

മരണത്തില്‍ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി അമ്മ ഗായത്രി യാദവ് ജയ്പൂരില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണിപ്പോള്‍.

ഹരിയാനയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ രാജസ്ഥാനില്‍ നിന്നുള്ള യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു. ദില്ലിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന 25കാരിയായ ഭാവന യാദവാണ് മരിച്ചത്. ഹിസാറില്‍ വെച്ച് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അമ്മയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹിസാറിലെത്തിയ അവര്‍ മകളെ ജയ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.


ഓണ്‍ലൈനില്‍ ക്ലാസുകള്‍ കേട്ട് ആഴ്ചതോറും ദില്ലിയില്‍ പരീക്ഷയ്ക്ക് പോവുമായിരുന്നു ഭാവന. എന്നാല്‍ ഇവര്‍ എങ്ങനെ ഹിസാറില്‍ എത്തിയതെന്ന് വ്യക്തമല്ല.   മരണത്തില്‍ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി അമ്മ ഗായത്രി യാദവ് ജയ്പൂരില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണിപ്പോള്‍. ഫിലിപ്പീന്‍സില്‍ 2023-ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയതാണ് ഭാവന യാദവ്. വിദേശത്ത് എംബിബിഎസ് ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിര്‍ബന്ധിതമായ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷയായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അവള്‍.
അമ്മയുടെ പരാതി പ്രകാരം, 25 കാരി ഭാവന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും ആഴ്ചതോറും പരീക്ഷകള്‍ക്കായി ദില്ലിയിലേക്ക് പോവുകയും ചെയ്തിരുന്നു. ഏപ്രില്‍ 21ന് അവള്‍ പരീക്ഷയ്ക്കായി ദില്ലിയിലായിരുന്നു. ദില്ലിയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരിയോടൊപ്പമായിരുന്നു ഭാവന താമസിച്ചിരുന്നത്. ഏപ്രില്‍ 21, 22 തീയതികളില്‍ ഭാവന സഹോദരിയോടൊപ്പമായിരുന്നു താമസിച്ചത്.

23ന് ഭാവന അമ്മയെ വിളിച്ച് 24ന് രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എത്തിയില്ല. അന്വേഷണത്തിനിടെ ഏപ്രില്‍ 24ന്, ഉമേഷ് യാദവ് എന്നയാള്‍ അമ്മയെ വിളിച്ച് ഭാവനയ്ക്ക് പൊള്ളലേറ്റതായും ഹരിയാനയിലെ ഹിസാറിലെ സോണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറിയിച്ചു. താമസിയാതെ, അമ്മ ഹിസാറിലെത്തി. എന്നാല്‍ ഭാവനയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ആശുപത്രി അധികൃതര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. തൂടര്‍ന്ന് ഗുരുതരാവസ്ഥ മനസിലാക്കിയ അമ്മ, ഭാവനയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി.

ഏപ്രില്‍ 24ന് രാത്രി ചികിത്സയ്ക്കിടെ അവര്‍ മരിക്കുകയായിരുന്നു. മകളുടെ വയറ്റില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി അമ്മ പറയുന്നു. മകളെ കുത്തിക്കൊന്ന് തീകൊളുത്തിയതാണെന്നും ഇത് കൊലപാതകമാണെന്നും അമ്മ പരാതിയില്‍ പറയുന്നു. ഭാവനയുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ നഷ്ടപ്പെട്ടതായും അമ്മ പൊലീസിനെ അറിയിച്ചു.

Trending :
facebook twitter