+

അഹമ്മദാബാദ് വിമാനാപകടം ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തം

രണ്ട് വിമാനങ്ങളിലുമായി യാത്ര ചെയ്ത 349 പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും മാരകമായ മിഡ്-എയര്‍ കൂട്ടിയിടിയാണ് അന്ന് നടന്നത്. 

അഹമ്മദാബാദിലെ വിമാന അപകടം ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശ ദുരന്തം. 1996ല്‍ ഛര്‍ഖി ദാദ്രിയിലുണ്ടായ വിമാന അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ അപകടം. 349 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 1996 നവംബര്‍ 12നായിരുന്നു ലോകത്തെയും രാജ്യത്തെയും നടുക്കിയ വലിയ ദുരന്തമുണ്ടായത്. 

ദില്ലിയില്‍ നിന്ന് സൗദി അറേബ്യയിലെ ദഹ്റാനിലേക്ക് പോകുകയായിരുന്ന സൗദി വിമാനം 763 ബോയിംഗ് 747ഉം കസാക്കിസ്ഥാനിലെ ചിംകെന്റില്‍ നിന്ന് ദില്ലിയിലേക്ക് വരുകയായിരുന്ന കസാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 1907 ഇല്യുഷിന്‍ ഇല്‍-76 വിമാനവും ദില്ലിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ പടിഞ്ഞാറ് ഛര്‍ഖി ദാദ്രി നഗരത്തിന് മുകളില്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വിമാനങ്ങളിലുമായി യാത്ര ചെയ്ത 349 പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും മാരകമായ മിഡ്-എയര്‍ കൂട്ടിയിടിയാണ് അന്ന് നടന്നത്. 

2025 ജൂണ്‍ 12ന് ഉച്ചക്കാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടലിനേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്ന് വീണത്. 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് അതിജീവിച്ചത്. വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണതിനാല്‍ 24 പ്രദേശവാസികളും മരിച്ചു. 2010 മെയ് 22ന് മം?ഗലാപുരത്തുണ്ടായ അപകടത്തില്‍ 158 യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

facebook twitter