+

കര്‍ണാടകയിലെ ബാങ്ക് കൊള്ള ; ബിഹാറില്‍ നിന്നുള്ള സംഘത്തെ സംശയം

ഫര്‍ണിച്ചര്‍ തൊഴിലാളികളില്‍ ആരെങ്കിലും ബാങ്കിന്റെ ഒറിജിനല്‍ താക്കോലുകള്‍ ഉള്ള സ്ഥലം നിരീക്ഷിച്ചിരിക്കാമെന്നും ഇവര്‍ ഈ വിവരം കൊള്ളസംഘത്തിന് കൈമാറിയതാകാമെന്നുമാണ് പൊലീസ് കരുതുന്നത്.

കര്‍ണാടകയിലെ ബാങ്ക് കൊള്ളയ്ക്ക് പിന്നില്‍ ബിഹാറില്‍ നിന്നുള്ള സംഘമെന്ന് സംശയം. രണ്ട് മാസം മുന്‍പ് ബാങ്കില്‍ ഫര്‍ണിച്ചര്‍ ജോലിക്ക് വന്ന സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബിഹാര്‍ സ്വദേശികളായ ഒരു സംഘമാണ് ബാങ്കിന്റെ ഫര്‍ണിച്ചറുകള്‍ പണിയാന്‍ വന്നത്. ഇവരിവിടെ ഒരു മാസത്തോളം ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചില്‍ നിന്ന് 52 കോടി രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലധികം രൂപയുമാണ് കൊള്ളയടിച്ചത്. 


ഈ ഫര്‍ണിച്ചര്‍ തൊഴിലാളികളില്‍ ആരെങ്കിലും ബാങ്കിന്റെ ഒറിജിനല്‍ താക്കോലുകള്‍ ഉള്ള സ്ഥലം നിരീക്ഷിച്ചിരിക്കാമെന്നും ഇവര്‍ ഈ വിവരം കൊള്ളസംഘത്തിന് കൈമാറിയതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. കൊള്ള നടന്ന ബാങ്കിലേക്ക് ആരും അതിക്രമിച്ച് കയറിയതായി വിവരമില്ല. ലോക്കറുകള്‍ ഒറിജിനല്‍ താക്കോലുകള്‍ കൊണ്ടാണ് തുറന്നത്. അതിനാല്‍ തന്നെ ബാങ്കിലെ ജീവനക്കാരുടെ  ആരുടെയെങ്കിലും സഹായം കൊള്ളസംഘത്തിന് കിട്ടിയോ എന്നതും പരിശോധിക്കുന്നുണ്ട്.
രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളകളില്‍ ഒന്നാണിത്. ബാങ്ക് കൊള്ളകളുടെ ഒരു പരമ്പരയാണ് ആറ് മാസത്തിനിടെ കര്‍ണാടകയില്‍ നടന്നത്. അതില്‍ ഒടുവിലത്തേതാണ് വിജയപുരയിലെ കനറാ ബാങ്കിന്റെ മണഗുളി ബ്രാഞ്ചിലുണ്ടായത്. മെയ് 23 മുതല്‍ മെയ് 25 വരെയുള്ള ദിവസങ്ങളില്‍ സിസിടിവി ഓഫായിരുന്നു. നെറ്റ്‌വര്‍ക്ക് വീഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ട് പോയി. മോഷണം വൈകി മാത്രം റിപ്പോര്‍ട്ട് ചെയ്തതും പൊലീസിന് തലവേദനയാണ്.

Trending :
facebook twitter