അഴീക്കോട്: ഫുജൈറ കോർണിഷിൽ റോഡ് മുറിച്ചു കടക്കവെ ചൊവ്വാഴ്ച രാത്രി വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഷിപ്പിംഗ് കമ്പനി എച്ച്. ആർ മാനേജർ അഴീക്കോട്ടെ എം.പി. മുരളീധരൻ നമ്പ്യാരുടെ (56) മൃതദ്ദേഹം നാട്ടിലെത്തിച്ചു.
വെള്ളിയാഴ്ച രാവിലെ 10 ന് അഴീക്കോട് പള്ളിക്കുന്നുമ്പ്രം നായർ ശക്തീകരണ സംഘംശ്മശാനത്തിൽ സംസ്കരിക്കും. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ചവൈകുന്നേരത്തോടെയാണ് നാട്ടിലെത്തിച്ചത്. സഹോദരൻ്റെ മകൻ്റെ കല്യാണത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച നാട്ടിലെത്താൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യുന്നതിനിടയിലാണ് മുരളീധരനെ വിധി തട്ടിയെടുത്തത്.
ഫുജൈറയിലെ കലാ സാംസ്കാരിക സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മുരളീധരൻ നമ്പ്യാർ. മികച്ച സംഘാടകൻ; ഏവരെയും ആകർഷിക്കുന്ന പെരുമാറ്റം. സ്വദേശത്തും വിദേശത്തുമായിവലിയൊരുസൗഹൃദത്തിനുടമയുമാണ്.
വാഹനമിടിച്ച് മുരളീധരൻ്റെ ജീവൻ പൊലിഞ്ഞ വാർത്ത കേട്ടപ്പോൾ അഴീക്കോട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. മലയാളി സമാജവുമായി ബന്ധപ്പെട്ടപ്പോഴാണ് ആ വാർത്ത ഒടുവിൽ അവർസ്ഥിരീകരിച്ചത്.അൽ ബഹർഷിപ്പിങ്ങ് കമ്പനി എച്ച്. ആർ. മാനേജരായ മുരളീധരൻ 30 വർഷമായി ഗൾഫിലാണ്.ഫുജൈറയില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് അംഗവുമാണ്. ഭാര്യ ശ്രീകല ചന്തേരയുടെയും രണ്ട് മക്കളുടെയും കൂടെ ഫുജൈറയിലെ ഗുര്‍ഫിലായിരുന്നു താമസം.
മൂത്തമകന്‍ ഗൗതം എറണാകുളത്ത് എന്‍ജിനീയറിംഗ് പഠനത്തിലും, രണ്ടാമത്തെ മകന്‍ ജിതിന്‍ ഫുജൈറയിലെ റോയൽ പ്രൈവറ്റ് സ്കൂൾ വിദ്യാര്‍ത്ഥിയുമാണ്. സന്നദ്ധ സേവകനായാണ് ഇദ്ദേഹം പ്രവാസി ലോകത്ത് നിറഞ്ഞു നിന്നത്. ഇന്ത്യൻ സോഷ്യൽക്ലബിലെ വ്യായാമാവാശ്യര്‍ത്ഥം നടക്കുന്ന സ്‌പോര്‍ട്‌സില്‍ മുരളി നിത്യേനെ പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച എല്ലാവരും ഐ.പി. എൽ കളി കാണാനിരുന്നതു കാരണം, ക്ലബില്‍ ഷട്ടില്‍ കളി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് നടക്കാനിറങ്ങിയപ്പോഴാണ് അപകടത്തിലൂടെ വിധി ജീവൻ തട്ടിയെടുത്തതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ശനിയാഴ്ച സഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകാനൊരുങ്ങിയതാണ് മുരളി.
വർഷങ്ങൾക്കു മുമ്പ അപകടത്തെ തുടർന്ന് മരിച്ച മൂത്ത സഹോദരന്റെ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു മുരളി, ഏറെ ആകാംക്ഷയോടെയാണ് മറ്റൊരുസഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ യാത്രക്കായി തയ്യാറെടുത്തിരുന്നത്. മരണത്തിന്റെ തണുത്തു മരവിപ്പില്‍ പോലും അദ്ദേഹം സ്വതസിദ്ധമായ ആ ചിരി നിര്‍ത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ വിതുമ്പലോടെ പറഞ്ഞു.
'അപകടത്തിൽ മുഖംക്ഷതപ്പെട്ടിരുന്നെങ്കിലും, ആ ചിരിയുടെ ഭാവം മങ്ങാതെ നിലനിന്നിരുന്നു. " മോര്‍ച്ചറിയിലും പരിസരത്തും ഉണ്ടായിരുന്നവർ കണ്ണീരോടെയാണ് ഒരു നോക്ക് കാണാനെത്തിയത് എൻ. എസ്. എസ്. ഭാരവാഹികളും സാമൂഹിക സംഘടനാ പ്രവര്‍ത്തകരും, സുഹൃത്തുക്കളും സോഷ്യല്‍ ക്ലബ് അംഗങ്ങളും ആദരാഞ്ജലിയർപ്പിക്കാനെത്തി.
അഴീക്കോട്ട് പൂതപ്പാറയിലെ പരേതനായ പുതിയ മുണ്ടയാട്ട് വീട്ടിൽ ശേഖരൻ നമ്പ്യാരുടെയും എം.പി. കാർത്യായനിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ : ശശിധരൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, ഉണ്ണികൃഷ്ണൻ നമ്പ്യാർ, പരേതരായ ശ്രീധരൻ നമ്പ്യാർ,
നാരായണൻ കുട്ടി