
കോട്ടയം : ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റുകൾ നൽകി മഹാത്മാഗാന്ധി സർവകലാശാല. 2015,2016 അക്കാദമിക്ക് ഇയറുകളിൽ ഭാരതിയാർ സർവ്വകലശാലയിൽ പഠിച്ചവർക്കാണ് മഹാത്മഗാന്ധി സർവ്വകലശാല തുല്യത നൽകി വരുന്നത് . ഭാരതിയാർ സർവ്വകലാശാല വിഷയം സംബന്ധിച്ച് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കും വിസിയ്ക്കും രജിസ്റ്റാറിനും വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.
യൂജിസി അംഗീകാരം ഇല്ലാത്തതും സുപ്രീം കോടതിയിൽ ഇപ്പോൾ കേസിൽ ഇരിക്കുന്ന വിധി വരാത്ത സർവ്വകലാശായ്ക്ക് തുല്യത നിർത്തണം എന്ന ആവശ്യമുയർന്നിരുന്നു. അങ്ങനെയിരിക്കെയാണ് മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉളള മറുപടി ലഭിച്ചത്.
മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ മറുപടി
2015, 2016 പ്രവേശന വർഷങ്ങളിൽ ഭാരതീയാർ സർവ്വകലാശാല ഉൾപ്പെടെ ഉളള ഇതര സർവ്വകലാശാല വിദൂര വിദ്യാഭാസ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് Eligibility/Equivalency സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവയ്ക്കണമെന്ന ആവശ്യം മേൽ പരാമർശിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ പരിഗണിക്കാൻ കഴിയില്ലെന്ന് അറിയിക്കുന്നു.
അതായത് 2015,2016 അക്കാദമി ക്ക് ഇയറുകളിൽ ഭാരതിയാർ സർവ്വകലാശാലയ്ക്ക് മഹാത്മാ ഗാന്ധി സർവ്വകലാശാല തുല്യത ഇപ്പോഴും നൽകും എന്നാണ് എംജി സർവ്വകലാശാല വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ ഗവർണറിന് പരാതി നൽകിയിട്ടുണ്ട്.
അതെ സമയം, കാലിക്കറ്റ് സർവ്വകലാശാല ഭാരതിയാറിന് 2015 മുതൽ നൽകി വന്നിരുന്നു. യൂജിസി അംഗീകാരം ഇല്ലാതെ നിരവധി പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുല്യത നിർത്തി കൊണ്ട് കാലിക്കറ്റ് ഉത്തരവ് ഇറക്കി. എംജി സർവ്വകലാശാല തുല്യത നൽകുന്നത് യൂജിസി ചട്ടലംഘനവും, കോടതി അലക്ഷ്യവും ചെയ്യുന്നത് ആണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.