ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രം സമ്മതിക്കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ചൈനയുടെ രഹസ്യ ഇടപെടലിനെക്കുറിച്ചുള്ള പാകിസ്ഥാൻ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിങ്ങിന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് വർഷമായി ഇന്ത്യ-ചൈന ബന്ധങ്ങളെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടത്.
ചൈന സാധ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും ഇന്ത്യ പാകിസ്ഥാനെതിരെ മാത്രമല്ല, ചൈനയ്ക്കും തുർക്കിയ്ക്കും എതിരെ പോരാടുന്നുണ്ടെന്നും ലെഫ്റ്റനന്റ് ജനറൽ സിംഗ് പറഞ്ഞു. വ്യവസായ ചേംബർ FICCI യെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഓപ്പറേഷൻ സിന്ദൂർ പെട്ടെന്ന് നിർത്തിവച്ചതിനുശേഷം ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് പരസ്യമായി സ്ഥിരീകരിച്ചു എന്ന് എക്സിലെ ഒരു പോസ്റ്റിൽ ജയറാം രമേശ് കുറിച്ചിരുന്നു.