+

മുഖ്യമന്ത്രിയെ റിയല്‍ ക്യാപ്റ്റനെന്ന് പ്രശംസിച്ചതിന് സസ്‌പെന്‍ഷനിലായ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത നേതാവ് എന്‍ അബൂബക്കര്‍ എല്‍ഡിഎഫിലേക്ക്

നമ്മള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞാലേ ജനങ്ങള്‍ക്ക് ഇതെല്ലാം മനസിലാകൂ'വെന്നാണ് വികസനസദസില്‍ പങ്കെടുത്ത് എന്‍ അബൂബക്കര്‍ പറഞ്ഞത്.

വികസന സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത നേതാവ് എന്‍ അബൂബക്കര്‍ എല്‍ഡിഎഫിലേക്ക്. സിപിഐഎമ്മുമായി അബൂബക്കര്‍ ചര്‍ച്ച നടത്തി. യുഡിഎഫ് ബഹിഷ്‌കരിച്ച വികസന സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ പ്രശംസിച്ചതിനാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിന്റിങ് കമ്മറ്റി ചെയര്‍മാനായ എന്‍ അബൂബക്കറിനെ കോണ്‍ഗ്രസ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.

പൂവാട്ടുപറമ്പ് ഡിവിഷനില്‍ നിന്നുള്ള എന്‍ അബൂബക്കര്‍ വികസന സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ റിയല്‍ ക്യാപ്റ്റനെന്ന് പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. 'സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നടത്തിയ വികസന പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ തന്നെ ജനങ്ങളോട് പറയുന്നതില്‍ എന്താണ് തടസം. ഒരു തടസവുമില്ല. രണ്ട് ഫോട്ടോകൂടി വേണ്ടിയിരുന്നു. അതിലൊന്ന് നമ്മുടെ റിയല്‍ ക്യാപ്റ്റന്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റേതുമായിരുന്നു. നമ്മള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞാലേ ജനങ്ങള്‍ക്ക് ഇതെല്ലാം മനസിലാകൂ'വെന്നാണ് വികസനസദസില്‍ പങ്കെടുത്ത് എന്‍ അബൂബക്കര്‍ പറഞ്ഞത്.

നവകേരള സദസില്‍ പങ്കെടുത്തതിനും മുന്‍പ് അബൂബക്കര്‍ സസ്പെന്‍ഷന്‍ നേരിട്ടിരുന്നു. ഓമശേരിയില്‍ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാതസദസിലാണ് എന്‍ അബൂബക്കര്‍ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് അന്ന് അബൂബക്കര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചത്.

facebook twitter