+

തീര പ്രദേശങ്ങളിലെ മലിനീകരണം ഇനി ഡ്രോണുകള്‍ നിരീക്ഷിക്കും

ഏകദേശം 55 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഒറ്റ പറക്കലില്‍ 20 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

സൗദി അറേബ്യയുടെ സമുദ്രതീര പ്രദേശങ്ങളിലെ മലിനീകരണം ഇനി ഡ്രോണുകള്‍ നിരീക്ഷിക്കും. മറൈന്‍ വര്‍ക്ക്‌സ് എന്‍വയോണ്‍മെന്റ് സര്‍വിസസ് കമ്പനി  സഹകരണത്തോടെ നാഷനല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ആണ് ഡ്രോണുകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ തീരങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള പരിപാടി ആരംഭിച്ചിരിക്കുന്നത്.

മലിനീകരണ രീതികള്‍ നിരീക്ഷിച്ചും വിശകലനം ചെയ്തും സമുദ്രവിഭവങ്ങളുടെ സംരക്ഷണം വര്‍ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. തെര്‍മല്‍ കാമറ, ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജറി എന്നിവയുള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ ഡ്രോണുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് 'സീല്‍' എന്‍ജിനീയര്‍ ഫാരിസ് അല്‍സഅ്ദൂന്‍ പറഞ്ഞു. 1.2 കിലോമീറ്റര്‍ അകലെ വരെ മലിനീകരണ സ്രോതസ്സുകളെ നിരീക്ഷിച്ചത് ഇതിന് പറക്കാന്‍ കഴിയും. ഏകദേശം 55 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഒറ്റ പറക്കലില്‍ 20 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

ചിത്രങ്ങളും വിവരവും നേരിട്ട് കണ്‍ട്രോള്‍ റൂമുകളിലേക്ക് അയയ്ക്കുകയും സാമ്പിളുകള്‍ പരിശോധിച്ച് കണ്ടെത്തുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കേന്ദ്രത്തിലെ നിശ്ചിത സംഘങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും. 

facebook twitter