
കണ്ണൂർ: നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പുതിയഡിജിപിയെ സർക്കാർ നിയമിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കണ്ണൂരിൽ പുതിയ ഡി.ജി.പി കൂത്തുപറമ്പ് വെടിവയ്പ്പിൽ ആരോപണ വിധേയനായ രാവഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെ കുറിച്ച് വിമർശിക്കാൻ എന്ത് ധാർമ്മിക അധികാരമാണ് കോൺഗ്രസിനും യുഡിഎഫിനുമുള്ളത്. കൂത്തുപറമ്പ് വെടിവയ്പ്പുണ്ടാക്കിയത് യു ഡി എഫാണ്. ഇതിനെ അപലപിക്കാൻ ഇന്നേവരെ യുഡിഎഫ് തയ്യാറായിട്ടില്ല ഈ വിഷയത്തിൽയുഡിഎഫിന്റെത് കപടവും കാപട്യവുമാണ്.കൂത്തുപറമ്പ് വെടിവെപ്പ് മാത്രമല്ല എല്ലാ വെടിവെപ്പും വൈകാരികതയാണ് ആ സമയത്ത് ചന്ദ്രശേഖരനെതിരെ വിമർശനമുണ്ടായല്ലോയെന്ന ചോദ്യത്തിന് ഇ.പിയുടെ മറുപടി "വെടിവെപ്പ് നടന്നിട്ട് കാലങ്ങൾ എത്രയായെന്നായിരുന്നു.
ഒരുകാലത്ത് എ കെ ആന്റണി ഇടതുമുന്നണിയോടൊപ്പമായിരുന്നു. കോൺഗ്രസിലെ പല ആളുകളും ഇടതുപക്ഷത്തോടൊപ്പം ഇപ്പോൾ മന്ത്രിയാണ് ഇങ്ങനെയും ചരിത്രമുണ്ട്. ഇടതുപക്ഷത്തെ കുറ്റപ്പെടുത്താനും വിമർശിക്കാനും യുഡിഎഫ് മാന്യത നടിച്ച് നടക്കരുതെന്നും ഇപി ജയരാജൻ പറഞ്ഞു.