+

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു

ഗാസയിൽ നരനായാട്ട് തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 17 പലസ്തീനികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനും പ്രധാന റോഡുകൾ വൃത്തിയാക്കാനും മധ്യസ്ഥർ എത്തിച്ച ബുൾഡോസറുകളും മറ്റ് ഭാരമേറിയ യന്ത്രങ്ങളും ഇസ്രയേൽ സൈന്യം നശിപ്പിച്ചു. ഇതിനു പുറമെ, ലെബനനിലെ പ്രത്യേക ആക്രമണങ്ങളിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹമാസിനെതിരെയുള്ള ഇസ്രയേലിൻ്റെ 18 മാസത്തെ സൈനിക നടപടി ഗാസയുടെ വലിയൊരു ഭാഗത്തെ തകർത്തിരിക്കുകയാണ്. ഇത് പുനർനിർമ്മിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുമോ എന്ന ആശങ്ക ശക്തമാണ്. പ്രദേശത്ത് ആവശ്യമായ ഭാരമേറിയ യന്ത്രങ്ങളുടെ ദൗർലഭ്യം നേരത്തെ തന്നെ രൂക്ഷമായിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിനും ഗതാഗതത്തിനായി റോഡുകൾ വൃത്തിയാക്കുന്നതിനും ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

facebook twitter