മുംബൈ: രാജ്യത്ത് ശരീഅ ഭരണം സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഹോമിയോ ഡോക്ടറെ മഹാരാഷ്ട്രയിലെ ബദ്ലാപുരിൽ നിന്നും ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ജോലിയിലായിരിക്കെ ഡോ. ഉസ്മാൻ മാജ് ശൈഖിനെ ആണ് യു.പി എ.ടി.എസ് അറസ്റ്റ് ചെയ്തത്.
‘റിവൈവിങ് ഇസ്ലാം’ എന്ന പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യു.പി സ്വദേശി അജ്മൽ അലിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എ.ടി.എസ് പറഞ്ഞു. സർക്കാറിനെ അട്ടിമറിച്ച് ശരീഅ ഭരണം സ്ഥാപിക്കാൻ ഇവർ ചർച്ച നടത്തിയതായാണ് ആരോപണം.
Trending :