കാസർകോട് : മുൻ എം.എൽ.എ എം. നാരായണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ എളേരിത്തട്ടിൽ സംസ്കരിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ പുഷ്പചക്രം അര്‍പ്പിച്ചു. മൃതദേഹം ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ പൊതു ദര്‍ശനത്തിന് വെച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ഔദ്യോഗിക ബഹുമതിയോടെ എളേരിത്തട്ടിലായിരുന്നു സംസ്‌ക്കാരം. മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്ക് വേണ്ടിയും പുഷ്പചക്രം അര്‍പ്പിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ്ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ടൗൺഹാളിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എം.എല്‍.എയായിരുന്ന എം.നാരായണൻ ( 68) വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതൽ1996 വരെയും 1996 മുതല്‍ 2001 വരെയും നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. 1991 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ഹൊസ്ദുർഗ് മണ്ഡത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ യത്നിച്ച ജനകീയനായ എംഎൽഎ യായിരുന്നു എം നാരായണൻ എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രണ്ട് വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒട്ടേറെ വികസന പദ്ധതികളാണ് ഹൊസ്ദുർഗ് മണ്ഡലത്തിനു വേണ്ടി നടപ്പിലാക്കിയത്. 18 വർഷം പോസ്റ്റുമാൻ ജോലി ചെയ്തിരുന്ന എം നാരായണന്‍ ജോലി രാജിവെച്ച ശേഷമാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത്. 2015 മുതൽ 2020 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മടിക്കൈയിലെ നാരായണൻ നായർ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അദ്ദേഹം നടത്തിയ നിരാഹാര സമരം സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ജില്ലാശുപത്രി ശോചനീയാവസ്ഥ പരിഹരിക്കുന്നമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പിൽ നടത്തിയ നിരാഹാര സമരവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ അനുസ്മരിച്ചു.