+

ഉത്തരാഖണ്ഡിൽ 17 വയസുകാരിയിലൂടെ 19 പുരുഷന്മാർക്ക് എച്ച്ഐവി ബാധ

ഉത്തരാഖണ്ഡിൽ 17 വയസുകാരിയിലൂടെ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 19 പുരുഷന്മാർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഗുലാർഘട്ടി പ്രദേശത്താണ് സംഭവം.

ഉത്തരാഖണ്ഡിൽ 17 വയസുകാരിയിലൂടെ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 19 പുരുഷന്മാർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഗുലാർഘട്ടി പ്രദേശത്താണ് സംഭവം.

പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം കൗമാരക്കാരി നിരവധി പ്രാദേശിക പുരുഷന്മാരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും, അവരിൽ പലരും എച്ച്ഐവി പോസിറ്റീവ് ആവുകയും ചെയ്തു. ബന്ധപ്പെട്ടവരിൽ പലരും വിവാഹിതരായിരുന്നുവെന്നും, അവരുടെ ഭാര്യമാരിലേക്ക് വൈറസ് കൂടുതൽ പടരാൻ കാരണമായി എന്നും റിപ്പോർട്ടുണ്ട്. പെൺകുട്ടി തനിക്ക് ലഭിച്ച പണം മയക്കുമരുന്ന് ഉപയോഗത്തിന് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

പെൺകുട്ടി മയക്കുമരുന്നിന് അടിമയായിരുന്നെന്നും, ഇതിനായി പണം കണ്ടെത്താനാണ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ് കണ്ടെത്തൽ. പ്രദേശത്തെ നിരവധി യുവാക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് കേസ് ചുരുളഴിയാൻ തുടങ്ങിയത്. 


അവരിൽ പലരും ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററിൽ (ഐസിടിസി) പരിശോധന നടത്തിയതോടെയാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് മനസിലാക്കുന്നത്. തുടർന്ന് നടത്തിയ ഒരു അന്വേഷണത്തിൽ പൊതുവായ ഒരു ബന്ധം കണ്ടെത്തുകയായിരുന്നു.

facebook twitter