+

ഹണിമൂണ്‍ കൊലപാതകം ; പ്രതികള്‍ക്ക് സോനം വാഗ്ദാനം ചെയ്തിരുന്നത് 20 ലക്ഷം രൂപ

കൊലയ്ക്ക് ശേഷം സോനം ഷില്ലോങ്ങിലേക്ക് ടാക്‌സിയിലാണ് പോയത്.

മേഘാലയയിലെ ഹണിമൂണ്‍ വധകേസിലെ മുഖ്യപ്രതി സോനം രഘുവന്‍ഷിയെ ഷില്ലോങ്ങില്‍ എത്തിച്ചു. പ്രതിയെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. 20 ലക്ഷം രൂപയ്ക്കാണ് സോനം കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ആണ്‍ സുഹൃത്ത് രാജ് കുഷ്വാഹയാണ് രാജാ രഘുവന്‍ഷിയെ കൊല്ലാന്‍ സുഹൃത്തക്കളോട് സഹായം ചോദിച്ചത്.


കൊലയ്ക്ക് ശേഷം സോനം ഷില്ലോങ്ങിലേക്ക് ടാക്‌സിയിലാണ് പോയത്. ഷില്ലോങ്ങില്‍ നിന്ന് ഗുവേത്തിയിലേക്ക് പോയത് ടൂറിസ്റ്റ് ടാക്‌സിയില്‍. പിന്നീട് ട്രെയിന്‍ മാര്‍ഗം മദ്യപ്രദേശിലെ ഇന്‍ഡോറിലേക്കും പോയി. കൊലയാളികളും ഇന്‍ഡോറിലേക്കണ് പോയത്. പിടിയിലായ കൊലയാളികള്‍ വാടകയ്ക്ക് എത്തവരെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പിടിയിലായവര്‍ സോനയുടെ ആണ്‍ സുഹൃത്ത് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കൊലപാക ദിവസം കൊലയാളികളില്‍ രണ്ട് പേര്‍ സോനത്തിന് ഒപ്പം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

വിവാഹ ശേഷം മേയ് 20ന് ഹണിമൂണിനായി പോയി. 24 മുതലാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. പിന്നീട് 10 ദിവസത്തിന് ശേഷം ജൂണ്‍ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഭാര്യ സോനത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം സോനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസമാണ് ഗാസിപുര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ സോനം കീഴടങ്ങിയത്. പിന്നാലെയാണ് കൊലപാതക വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

facebook twitter