കണ്ണൂർ: കണ്ണൂർ നഗരത്തിൽ വന്‍ ലഹരി വേട്ട. 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വ ജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടി കൂടിയത് . കണ്ണൂർ എക്സൈസ് എൻഫോർസ്മെൻ്റ് & ആൻ്റി നർക്കോട്ടിക് സക്വാഡിൻ്റെ അധിക ചുമതലയുളള സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.
ഒറീസ്സയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഒരീസയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പല വിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുവുമായാണ് ഇവർ എത്തുന്നത്. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പ്രതികളെ കണ്ട് പിടിക്കുന്നതിനു കേരള ATS ഇന്റെ സഹായം ലഭിച്ചിട്ടുള്ളതാണ്.
അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ് തൂണോളി, അനിൽകുമാർ പി കെ,അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ' സി പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ് എം സി, സുഹൈൽ പി പി, ജലീഷ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, ഫസൽ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കണ്ണൂർ JFCM 1 കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി എക്‌സൈസ് പിടികൂടിയിരുന്നു