തളിപ്പറമ്പ്: ഡി.പി.ആർ അട്ടിമറിച്ചു കൊണ്ടുള്ള ദേശീയപാത നിർമ്മാണത്തിലെ വീഴ്ച്ചകളിൽ പ്രതിഷേധിച്ച് രണ്ടാം വയല്‍ക്കിളി സമരവുമായി ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ രംഗത്തിറങ്ങുന്നു.ഇതിന്റെ തുടക്കമായി ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥും കണ്‍വീനല്‍ നോബിള്‍ പൈകടയും അറിയിച്ചു.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ‘വയല്‍ക്കിളികള്‍’ പോലുള്ള സമരങ്ങളും പരിസ്ഥിതി സംഘടന കളും സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ച അപകടങ്ങള്‍ പാതയുടെ നിര്‍മാണഘട്ടത്തില്‍ തന്നെ യാഥാര്‍ഥ്യമായിരിക്കുകയാണ്.കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളോ പാരിസ്ഥിതികമായ ദുര്‍ബലതകളോ പരിഗണിക്കാതെ വികസനത്തിന്റെ പേരില്‍ തികഞ്ഞ മൂഢതകളാണ് കാട്ടിക്കൂട്ടുന്നതെന്നു വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.
കേരളത്തിന്റെ നാനാഭാഗങ്ങളിലും വിശേഷിച്ച് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ ചെറുവത്തൂര്‍, കുപ്പം, പുളിമ്പറമ്പ്, കണികുന്ന്, കീഴാറ്റൂര്‍, ചാല തുടങ്ങിയ പ്രദേശങ്ങളില്‍ ഭീകരമായ ദുരന്തങ്ങളാണ് കാലവര്‍ഷാരംഭത്തില്‍ തന്നെ സംഭവിച്ചത്.നഷ്ടപ്പെട്ട ജീവനുകള്‍ തകര്‍ന്നതും തകര്‍ച്ചയുടെ വക്കിലായതുമായ വീടുകള്‍, കുടിയൊഴിയേണ്ടി വരുമെന്ന ആശങ്കകള്‍ എന്നിങ്ങനെ വിവരണാതീതമായ ദുരിതങ്ങളിലൂടെയാണ് ദേശീയപാതക്ക് സ്ഥലം വിട്ടു നല്കിയവരും പരിസരത്ത് താമസിക്കുന്നവരുമായ ജനങ്ങള്‍ കടന്നുപോവുന്നത്.
എന്നാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടാതെ പശയൊഴിക്കല്, സിമന്റ് തേക്കല്‍ തുടങ്ങിയ പരിഹാസ്യമായ നടപടികളാണ് കരാര്‍ കമ്പനികളുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.പദ്ധതികളുടെ ഡിസൈനില്‍ തന്നെ അപാകതകള്‍ ഉണ്ടായിരുന്നുവെന്ന ദേശീയപാത ചെയര്മാന് കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം വലിയ പദ്ധതികളുടെ നിര്‍വഹണത്തില്‍ നമ്മുടെ ഭരണ സംവിധാനങ്ങള്‍ പുലര്‍ത്തുന്ന അലംഭാവത്തിന്റെ ഉദാഹരണമാണിത്.
കൂടാതെ പദ്ധതിയുടെ നിര്‍വഹണഘട്ടത്തില്‍ ഫലപ്രദമായ മേല്‍നോട്ടവും നടക്കാറില്ലെന്ന വസ്തുതയും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു.
ഫലത്തില്‍ ദേശീയ പാത നിര്‍മാണത്തില്‍ കരാര്‍ കമ്പനികളുടെ തോന്ന്യാസമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ദേശീയപാത നിര്‍മാണം നിര്‍ത്തിവെച്ചു കൊണ്ട് ഇത്തരം ക്രമക്കേടുകളെക്കുറിച്ചു സമഗ്രമായ അന്വേഷണം ആവശ്യമാണ്.
ദേശീയപാത നിര്‍മാണം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് നഷ്ടപരിഹാരവും വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധി വാസവും കരാര്‍ കമ്പനികള്‍ ഉറപ്പു വരുത്തണം.
ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ ജനകീയ പ്രസ്ഥാനങ്ങളുടെയും സമര സംഘടനകളുടെയും ആഭിമുഖ്യത്തിൽവ്യാഴാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. സമരത്തില്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.