കണ്ണൂർ: ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തലശ്ശേരി സ്വദേശിനിയുടെ 12,06,000 രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് സ്വദേശികളായ മുഹമ്മദ് മോയിനുദ്ദീൻ ടി . എം, അഖിൽ വി പി എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷൺ, പി നിധിൻ രാജ് ഐപിഎസ് ന്റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി അഡീഷണൽ എസ്പി സജേഷ് വാഴ വള പ്പിലിന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൊണ്ട് വിവിധ അക്കൗണ്ടുകളിലേക്ക് 12,06,000/- രൂപ പല തവണകളായി നിക്ഷേപിപ്പിക്കുകയായിരുന്നു.
പരാതിക്കാരിയെ കൊണ്ട് കേസിൽ അറസ്റ്റ് ചെയ്ത പ്രതിയായ മുഹമ്മദ് മൊയിനുദ്ദീൻ ടി. എം എന്നയാളുടെ അക്കൗണ്ടിലേക്ക് 135000/- രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതി അഖിൽ എന്നയാളാണ് അക്കൗണ്ടുകൾ സംഘടിപ്പിച്ച് സൈബർ തട്ടിപ്പ്കാർക്ക് എത്തിച്ച് കൊടുക്കുന്നത്. ഇയാളുടെകൈയിൽ നിന്ന് മറ്റ് ആൾക്കാരുടെ പേരിൽ എടുത്തതായ 15 ഓളം ബാങ്ക് പാസ്ബുക്കുകളും, എ.ടി.എം കാർഡുകളും, ചെക്ക് ബുക്കുകളും കണ്ടെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ധാരാളം പരാതികൾ റജിസ്റ്റർ ചെയ്തതായി കാണപ്പെട്ടിട്ടുളതാണ്. സബ് ഇൻസ്പെക്ടർ പ്രജീഷ് ടി. പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോതി, സി.പി.ഒ മാരായ സുനിൽ, ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ പങ്കെടുത്തത്.