+

അധ്യാപക നിയമനത്തിന് ഇടങ്കോൽ വയ്ക്കുന്നു:കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ പരിശോധന

കണ്ണൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ പരിശോധന. നിയമനം തടഞ്ഞുവെക്കുന്നുവെന്ന എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ പരാതിയിലാണ് മന്ത്രി നേരിട്ട് പരിശോധനയക്കെത്തിയത്.

കണ്ണൂർ: കണ്ണൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ പരിശോധന. നിയമനം തടഞ്ഞുവെക്കുന്നുവെന്ന എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ പരാതിയിലാണ് മന്ത്രി നേരിട്ട് പരിശോധനയക്കെത്തിയത്. ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടിയ മന്ത്രി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു.

കണ്ണൂർ സ്‌കൂളിൽ പരിപാടിക്ക് എത്തിയപ്പോഴാണ് എട്ടു വർഷത്തോളമായി നിയമനം തടഞ്ഞു വെച്ചുവെന്ന പരാതിയുമായി വാരം യുപി സ്‌കൂളിലെ അധ്യാപകരായ അഞ്ജു,ശുഭ, അർജ്ജുൻ എന്നിവർ വിദ്യാഭ്യാസ മന്ത്രിയെ കണ്ടത്.

വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഉടൻ തന്നെ പരാതിക്കാർക്കൊപ്പം കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി. വിദ്യാഭ്യാസഡപ്യൂട്ടി ഡയരക്ടർ ഷൈനി,എ ഇ ഒ മുഹമ്മദ് ഇബ്രാഹിം എന്നിവരിൽ നിന്ന് വിവരങ്ങൾ തേടിയ മന്ത്രി ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി.

നിയമന ആവശ്യവുമായി ബന്ധപ്പെടുമ്പോൾ വർഷങ്ങളായി ഉദ്യോഗസ്ഥർ പലകാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു. 2017 ൽ സ്‌കൂളിൽ അധ്യാപികയായെത്തിയ ശുഭയും 2018 മുതൽ സ്‌കൂളിലുള്ള അഞ്ജുവും, അർജുനും നിയമന പ്രശ്‌നം മൂലം ശമ്പളമോ ആനുകൂല്യങ്ങളുമോ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്.ഇക്കാര്യത്തിൽ സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നോ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നോ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിർദേശം.

facebook twitter