+

സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

അമ്പതോളം പേരില്‍ നിന്നും സെക്രട്ടേറിയറ്റിലെ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവര്‍ ലക്ഷങ്ങളാണ് തട്ടിയത്.

സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടേറിയറ്റില്‍ മുന്‍പ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളില്‍ നിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.

കഴിഞ്ഞ മാര്‍ച്ച് മുതലാണ് അരുവിക്കരയില്‍ വാടകയ്ക്ക് താമസിച്ചു വന്ന അനില്‍ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേര്‍ന്ന് വ്യാപകമായി പണം തട്ടിയത് ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകള്‍ക്കും നഷ്ടമായത്. ഇവര്‍ക്കൊപ്പമുണ്ടായെന്ന് പറയപ്പെടുന്ന ബീമാപ്പള്ളി സ്വദേശി ഫിറോസ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.

അമ്പതോളം പേരില്‍ നിന്നും സെക്രട്ടേറിയറ്റിലെ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവര്‍ ലക്ഷങ്ങളാണ് തട്ടിയത്. നോട്ടുകള്‍ക്കൊപ്പം ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയവയിലൂടെയാണ് പണം നല്‍കിയതെന്നതിനാല്‍ രേഖകളടക്കം പരാതികളാണ് ഓരോദിവസവും വിവിധ സ്റ്റേഷനുകളിലെത്തുന്നത്. ഇരയായവരില്‍ ഏറെയും മത്സ്യത്തൊഴിലാളികളികളാണ്. പൂന്തുറ, ഫോര്‍ട്ട്, അരുവിക്കര, തിരുവല്ലം സ്റ്റേഷനുകളിലാണ് പരാതികള്‍ ലഭിച്ചിരിക്കുന്നത്.

facebook twitter