+

പി എം ശ്രീ പദ്ധതി അംഗീകരിച്ചതിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കാന്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും

തിങ്കളാഴ്ച ജില്ലകളില്‍ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ, കേരളവും അംഗീകരിച്ചതില്‍ ഇടത് മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്ക് പിന്നാലെ ഇടത് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ തെരുവില്‍ പ്രതിഷേധം കനപ്പിക്കുന്നു. പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എ ഐ വൈ എഫും എ ഐ എസ് എഫും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന - വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തും. തിങ്കളാഴ്ച ജില്ലകളില്‍ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും എ ഐ വൈ എഫ് - എ ഐ എസ് എഫ് ഭാരവാഹികള്‍ വ്യക്തമാക്കി. അതിനിടെ കണ്ണൂരില്‍ എ ഐ വൈ എഫ്, മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു. ബി ജെ പിയുടെ വര്‍ഗിയ അജണ്ടക്ക് സി പി എം കൂട്ടുനില്‍ക്കുന്നുവെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ മന്ത്രിമാരെ സി പി ഐ പിന്‍വലിക്കണമെന്ന് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ വി സാഗര്‍ ആവശ്യപ്പെട്ടു.

facebook twitter