ചെന്നൈ: അച്ഛനെ കൊന്ന കേസിലെ പ്രതിയെ 17 വർഷത്തിനുശേഷം മകനും കൂട്ടുകാരുംചേർന്ന് വെട്ടിക്കൊന്നു. ചെന്നൈയ്ക്കടുത്ത് ടി.പി.ചത്രത്തിലാണ് സംഭവം. അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന രാജ്കുമാർ (47) കൊല്ലപ്പെട്ട കേസില്‍ കോളേജ് വിദ്യാർഥിയായ യുവനേഷും (19) രണ്ടുസുഹൃത്തുക്കളും കീഴടങ്ങിയതോടെയാണ് അപൂർവ പ്രതികാരത്തിന്റെ കഥ പുറത്തറിഞ്ഞത്.
യുവനേഷിന്റെ അച്ഛൻ സെന്തില്‍കുമാർ അമിഞ്ചിക്കരയില്‍വെച്ച് 2008-ലാണ് കൊല്ലപ്പെട്ടത്. യുവനേഷിന് അപ്പോള്‍ രണ്ടു വയസ്സാണ് പ്രായം. കേസില്‍ പ്രതിയായിരുന്ന രാജ്കുമാർ പത്തുവർഷം മുൻപ് അക്രമമെല്ലാം നിർത്തി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പന്തല്‍ ബിസിനസുമായി കഴിയുകയായിരുന്നു.
കഴിഞ്ഞദിവസം എന്തോകാരണത്തിന് ഇരുവരുംതമ്മില്‍ വഴക്കുണ്ടാവുകയുംചെയ്തു. തന്റെ കണ്‍വെട്ടത്തുനിന്ന് മാറിനടന്നില്ലെങ്കില്‍ അച്ഛന്റെ ഗതി യുവനേഷിനും ഉണ്ടാകുമെന്ന് രാജ്കുമാർ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പകരംവീട്ടാൻ യുവാവ് തീരുമാനിച്ചത്.