+

ഡോണൾഡ്‌ ട്രംപിനെതിരെ എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിയ ഫാർമർ

ഡോണൾഡ്‌ ട്രംപിനെതിരെ എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിയ ഫാർമർ

ജെഫ്രി എപ്‌സ്റ്റീൻ, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ആദ്യത്തെ സ്ത്രീകളിൽ ഒരാളും കലാകാരിയുമായ മരിയ ഫാർമർ, ഏകദേശം മുപ്പത് വർഷം മുൻപ് ഡോണൾഡ്‌ ട്രംപിനെതിരെ അന്വേഷണം നടത്താൻ താൻ എഫ്ബിഐയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തി. 1996-ൽ എപ്‌സ്റ്റീൻ, മാക്‌സ്‌വെൽ എന്നിവരെക്കുറിച്ച് ഫാർമർ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തപ്പോൾ, 1995-ൽ എപ്‌സ്റ്റീൻ്റെ മാൻഹട്ടൻ ഓഫീസിൽ തനിക്കുണ്ടായ ഒരു ദൂരനുഭവത്തെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ ട്രംപിന്റെ പേരും പരാമർശിച്ചിരുന്നു.

“1996 ലും 2006 ലും എൻ്റെ പരാതികളിൽ നിയമപാലകർ എന്തു ചെയ്തുവെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്,” ഫാർമർ ദി ടൈംസിനോട് പറഞ്ഞു. 1995-ലെ സംഭവത്തെക്കുറിച്ച് 2006-ലെ എഫ്ബിഐ അഭിമുഖത്തിലും അവർ ട്രംപിൻ്റെ പേര് ആവർത്തിച്ചു. 1995-ൽ രാത്രി വൈകി എപ്‌സ്റ്റീൻ്റെ ഓഫീസിലേക്ക് ഇവരെ വിളിച്ചുവരുത്തിയ ശേഷം തന്നെ കുറിച്ച് മോശം രീതിയിൽ ട്രംപ് മറ്റാരാളോട് സംസാരിക്കുന്നതായി കേട്ടെന്ന് ഫാർമർ കൂട്ടിച്ചേർത്തു. കൂടാതെ അന്ന് ഇവർ 20 വയസ്സിന്റെ മധ്യത്തിലായിരുന്നെങ്കിലും, ഈ കൂടിക്കാഴ്ച അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പക്ഷേ ട്രംപ് മറ്റ് സ്ത്രീകളോട് അനുചിതമായി പെരുമാറുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു.

facebook twitter