ഈ ഓണക്കാലത്ത് വിലഓണത്തിന് ആവശ്യ വസ്തുക്കളുടെ ലഭ്യതക്കും ഓണച്ചന്തകള്‍ക്കായി സര്‍ക്കാര്‍ 100 കോടി അനുവദിച്ചു; മന്ത്രി എ.കെ ശശീന്ദ്രന്‍

08:34 PM Aug 26, 2025 | AVANI MV

കാസർകോട് : ഈ ഓണക്കാലത്ത് വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ക്ഷാമവും ജനങ്ങളെ അലട്ടില്ലെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. എല്ലാവര്‍ക്കും സബ്‌സിഡി നിരക്കില്‍ ആവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ജില്ലാ സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് കൃത്രിമ ക്ഷാമം മൂലം ജനങ്ങളെ കൊള്ളയടിക്കപ്പെടുന്നതു തടയുന്നതിനായി 100 കോടി രൂപ സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളിച്ചെണ്ണയുടെ വിലവര്‍ധന ജനങ്ങളെ ആശങ്കപ്പെടുത്തിയിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ഇടപെടലിലൂടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കുറഞ്ഞ നിരക്കില്‍ ശുദ്ധമായ വെളിച്ചെണ്ണ വിതരണം ചെയ്യാന്‍ സാധിച്ചു. അരിയും വെളിച്ചെണ്ണയും അടങ്ങിയ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ന്യായവിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സപ്ലൈസ് കോര്‍പ്പറേഷനു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ ചന്തയില്‍ സപ്ലൈകോ സബ്‌സിഡി-നോണ്‍സബ്‌സിഡി ഉത്പന്നങ്ങള്‍ക്കു പുറമെ കൈത്തറി, കുടുംബശ്രീ, മില്‍മ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളില്‍ ലഭ്യമാവും. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് വൈറ്റ് ലൈന്‍ കോംപ്ലക്‌സിനോട് ചേര്‍ന്നാണ് ഓണച്ചന്ത നടക്കുക.

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവില്‍ നല്കിവരുന്ന എട്ട് കിലോ സബ്‌സിഡി അരിയ്ക്കു പുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖ റീട്ടെയില്‍ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാന്‍ഡഡ് എഫ്.എം.സി.ജി. ഉല്‍പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നല്കുന്നുണ്ട്. സെപ്റ്റംബര്‍ നാല് വരെയാണ് ജില്ലാ ഫെയര്‍ സംഘടിപ്പിക്കുക. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ മുഖേന മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ കൂടാതെ സബ്‌സിഡി ഉല്‍പന്നങ്ങളും ലഭിക്കും.

വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ മൊബൈല്‍ മാവേലി സ്റ്റോറിന്റെ ഫ്‌ലാഗ് ഓഫ് നടത്തി.  കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ആദ്യവില്പന നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണന്‍ അധ്യക്ഷതയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, പി.കെ. നിഷാന്ത്, അഡ്വ. പി.വി. സുരേഷ്, ബങ്കളം കുഞ്ഞികൃഷ്ണന്‍, ബഷീര്‍ ബെള്ളിക്കോത്ത്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, വി. വെങ്കിടേഷ്, അഡ്വ. കെ.വി. രാമചന്ദ്രന്‍, ഉദിനൂര്‍ സുകുമാരന്‍, കെ.സി. മുഹമ്മദ് കുഞ്ഞി, പ്രമോദ് കരുവളം, പി.ടി. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ കോഴിക്കോട് മേഖലാ മാനേജര്‍ ഷെല്‍ജി ജോര്‍ജ്ജ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു നന്ദിയും പറഞ്ഞു.
ഓണക്കാലത്ത് അവശ്യവസ്തുക്കളുടെകൃത്രിമക്ഷാമവും വിലക്കയറ്റവും  ജനങ്ങളെ അലട്ടില്ലെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. എല്ലാവര്‍ക്കും സബ്‌സിഡി നിരക്കില്‍ ആവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ജില്ലാ സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് കൃത്രിമ ക്ഷാമം മൂലം ജനങ്ങളെ കൊള്ളയടിക്കപ്പെടുന്നതു തടയുന്നതിനായി 100 കോടി രൂപ സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളിച്ചെണ്ണയുടെ വിലവര്‍ധന ജനങ്ങളെ ആശങ്കപ്പെടുത്തിയിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ഇടപെടലിലൂടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കുറഞ്ഞ നിരക്കില്‍ ശുദ്ധമായ വെളിച്ചെണ്ണ വിതരണം ചെയ്യാന്‍ സാധിച്ചു. അരിയും വെളിച്ചെണ്ണയും അടങ്ങിയ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ന്യായവിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സപ്ലൈസ് കോര്‍പ്പറേഷനു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംതൃപ്തവും ഐശ്വര്യസമൃദ്ധവുമായ ഓണം മന്ത്രി എല്ലാവർക്കും ആശംസിച്ചു.


 ഓണ ചന്തയില്‍ സപ്ലൈകോ സബ്‌സിഡി-നോണ്‍സബ്‌സിഡി ഉത്പന്നങ്ങള്‍ക്കു പുറമെ കൈത്തറി, കുടുംബശ്രീ, മില്‍മ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളില്‍ ലഭ്യമാവും. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് വൈറ്റ് ലൈന്‍ കോംപ്ലക്‌സിനോട് ചേര്‍ന്നാണ് ഓണച്ചന്ത നടക്കുക.

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവില്‍ നല്കിവരുന്ന എട്ട് കിലോ സബ്‌സിഡി അരിയ്ക്കു പുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖ റീട്ടെയില്‍ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാന്‍ഡഡ് എഫ്.എം.സി.ജി. ഉല്‍പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നല്കുന്നുണ്ട്. സെപ്റ്റംബര്‍ നാല് വരെയാണ് ജില്ലാ ഫെയര്‍ സംഘടിപ്പിക്കുക. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ മുഖേന മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ കൂടാതെ സബ്‌സിഡി ഉല്‍പന്നങ്ങളും ലഭിക്കും.

വനം ,വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്‌ളാഗ് ഓഫ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ആദ്യവില്പന നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.കെ. നിഷാന്ത്, അഡ്വ. പി.വി. സുരേഷ്, ബങ്കളം കുഞ്ഞികൃഷ്ണന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കരിയും ചന്തേര, വി. വെങ്കിടേഷ്, അഡ്വ. കെ.വി. രാമചന്ദ്രന്‍, ഉദിനൂര്‍ സുകുമാരന്‍, കെ.സി. മുഹമ്മദ് കുഞ്ഞി, പ്രമോദ് കരുവളം, പി.ടി. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ഡിപ്പോ മാനേജർ സി രവീന്ദ്രൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു നന്ദിയും പറഞ്ഞു.