+

തസ്തിക നിർണയ നടപടികൾക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി

2025 -26  അക്കാദമിക വർഷത്തെ തസ്തിക നിർണയ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറാം പ്രവർത്തി ദിനമായ ജൂൺ 10 ന് വാലിഡ് യു.ഐ.ഡി.  ഉള്ള കുട്ടികളുടെ എണ്ണം, മറ്റു വിവരങ്ങൾ എന്നിവ  കൃത്യമായി രേഖപ്പെടുത്തുന്നതിനു എല്ലാമാനേജർമാർക്കും പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ അധികാരികൾക്കും 2025 മെയ് 14 ലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.   തുടർ നടപടികൾ ഡയറക്ടർ തലത്തിൽ സ്വീകരിച്ചു വരുന്നതായും  സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

2025 -26  അക്കാദമിക വർഷത്തെ തസ്തിക നിർണയ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറാം പ്രവർത്തി ദിനമായ ജൂൺ 10 ന് വാലിഡ് യു.ഐ.ഡി.  ഉള്ള കുട്ടികളുടെ എണ്ണം, മറ്റു വിവരങ്ങൾ എന്നിവ  കൃത്യമായി രേഖപ്പെടുത്തുന്നതിനു എല്ലാമാനേജർമാർക്കും പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ അധികാരികൾക്കും 2025 മെയ് 14 ലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.   തുടർ നടപടികൾ ഡയറക്ടർ തലത്തിൽ സ്വീകരിച്ചു വരുന്നതായും  സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

2024- 25 വർഷത്തെ തസ്തിക നിർണയം 2024 ജൂലൈ  15 ന് പ്രാബല്യത്തിൽ  പൂർത്തീകരിച്ച്  തസ്തിക നിർണയ ഉത്തരവുകൾ  ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന്  എച്ച്.എസ്.ടി.(ഇംഗ്ലീഷ്)-നെ ഭാഷാ വിഷയമായി കണക്കാക്കി, പിരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തണമെന്ന ഹൈക്കോടതിയുടെ  വിധിന്യായം പാലിച്ചുകൊണ്ട് തസ്തിക നിർണയം നടത്തുന്നതിനു  2024 ഒക്ടോബർ 31  വരെ സർക്കാർ സമയം ദീർഘിപ്പിച്ചു നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലും തസ്തിക നിർണയം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

കെ.ഇ.ആർ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12-ൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ അധിക തസ്തികകളും ഡിവിഷനുകളും അനുവദിക്കേണ്ടത് സർക്കാർ തലത്തിൽ ആയതിനാൽ സംസ്ഥാനത്തെ 552 സർക്കാർ മേഖലയിലും 658 എയിഡഡ് മേഖലയിലുമായി ആകെ  1210 സ്‌കൂളുകളിൽ നിന്നും സർക്കാർ മേഖലയിൽ 915 ഉം  എയിഡഡ് മേഖലയിൽ 1304 ഉൾപ്പെടെ ആകെ 2219 അധിക തസ്തികകൾ അനുവദിക്കുന്നതിനു ആവശ്യമായ പ്രപ്പോസൽ ശിപാർശ സഹിതം പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് സമർപ്പിച്ചിരുന്നതായും മന്ത്രി അറിയിച്ചു.

Trending :
facebook twitter