+

വ്യോമയാന സുരക്ഷയില്‍ ഒമാന് അഞ്ചാം സ്ഥാനം

മസ്‌കത്ത് വിമാനത്താവളത്തിലെ തെക്കന്‍ റണ്‍വേ സജീവമാക്കല്‍, ജനറല്‍ ഏവിയേഷന്‍ നയത്തിന്റെ അംഗീകാരം, ഒന്‍പത് വ്യോമഗതാഗത കരാറുകളില്‍ ഒപ്പുവയ്ക്കല്‍ എന്നിവ പ്രധാന നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

വ്യോമയാന സുരക്ഷയില്‍ വലിയ നേട്ടം സ്വന്തമാക്കി ഒമാന്‍. ആഗോളതലത്തില്‍ വ്യോമയാന സുരക്ഷയില്‍ അഞ്ചാം സ്ഥാനമാണ് ഒമാന്‍ സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷയിലും, സാങ്കേതിക വിദ്യയിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാത്തതാണ് ഒമാന്റെ മുന്നേറ്റത്തിന് പിന്നിലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളില്‍ 95.5 ശതമാനമാണ് സുല്‍ത്താനേറ്റിന്റെ നിരക്ക്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വാര്‍ത്താ സമ്മേളത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. മസ്‌കത്തിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല നാസര്‍ അല്‍ ഹറാസിയുടെ സാന്നിധ്യത്തിലായിരുന്നു മാധ്യമ സമ്മേളനം നടന്നത്.

മസ്‌കത്ത് വിമാനത്താവളത്തിലെ തെക്കന്‍ റണ്‍വേ സജീവമാക്കല്‍, ജനറല്‍ ഏവിയേഷന്‍ നയത്തിന്റെ അംഗീകാരം, ഒന്‍പത് വ്യോമഗതാഗത കരാറുകളില്‍ ഒപ്പുവയ്ക്കല്‍ എന്നിവ പ്രധാന നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ അവകാശ സംരക്ഷണവും, ഡ്രോണ്‍ രജിസ്ട്രേഷനും, എയര്‍ ട്രാഫിക് മാനേജ്മെന്റിനുമുള്ള ലൈസന്‍സിംഗ് ചട്ടക്കൂടും ഉള്‍ക്കൊള്ളുന്ന പുതിയ നിയന്ത്രങ്ങളും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ശ്രദ്ധേയ നീക്കങ്ങളാണ്. വ്യോമയാന വ്യവസായത്തിലെ വളര്‍ന്നുവരുന്ന പ്രാദേശിക, അന്തര്‍ദേശീയ കേന്ദ്രമായി ഒമാന്‍ മാറിയിട്ടുണ്ട്. വ്യോമയാന വ്യവസായം 2024 ല്‍ 105 മില്യണ്‍ റിയാലിന്റെ വരുമാനമാണ് രാജ്യത്തിന് നേടിക്കൊടുത്തത്.

facebook twitter