കൊല്ലം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല തീർത്ഥാടകർക്കായി പ്രത്യേക പാക്കേജുകൾ ഒരുക്കി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ചു പമ്പയിൽ എത്തി ശബരിമല ദർശന ശേഷം മടങ്ങി എത്തുന്ന തരത്തിൽ ആണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഏഴിന് കൊല്ലത്ത് നിന്നും ആരംഭിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഓമല്ലൂർ, നിലയ്ക്കൽ ക്ഷേത്രങ്ങൾ വഴി പമ്പയിൽ എത്തിച്ച് ശബരിമലയിൽ ദർശനം നടത്തി മടങ്ങി എത്തുന്ന യാത്രക്ക് 490 രൂപയാണ് ഈടാക്കുന്നത്. നവംബർ 16 , 22, 29 ദിവസങ്ങളിലാണ് യാത്ര.
നവംബറിൽ ഉല്ലാസ യാത്രകളും മൂകാംബിക, ഗുരുവായൂർ തീർത്ഥാടന യാത്രകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. നവംബർ ഒന്നിന് വാഗമൺ, റോസ്മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകൾ നടത്തും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന വാഗമൺ യാത്ര രാത്രി 10.30ന് മടങ്ങി എത്തും. ഉച്ചഭക്ഷണം ഉൾപ്പടെ 1020 രൂപയാണ് നിരക്ക്. റോസ്മല യാത്ര രാവിലെ 6.30 ന് ആരംഭിച്ച് ഒൻപതിന് മടങ്ങി എത്തും. 520 രൂപയാണ് ചാർജ്. 15, 30 തീയതികളിൽ വാഗമണും ഒൻപത്, 23 തീയതികളിൽ റോസ്മലയിലേക്കും യാത്ര ഉണ്ടായിരിക്കും.
നവംബർ രണ്ടിന് ഇല്ലിക്കൽ കല്ല്-ഇലവീഴാ പൂഞ്ചിറ, പൊ•ുടി എന്നീ രണ്ടു യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇല്ലിക്കൽ കല്ല് രാവിലെ അഞ്ചിന് ആരംഭിക്കും. 820 രൂപയാണ് യാത്രാ നിരക്ക്. നെടുമങ്ങാട് കോയിക്കൽ കൊട്ടാരം, മീൻമുട്ടി വെള്ള ചാട്ടം-പൊ•ുടി യാത്ര രാവിലെ 6.30ന് ആരംഭിച്ച് ഒമ്പതിന് മടങ്ങി എത്തും. 650 രൂപയാണ് നിരക്ക്. നവംബർ 15, 28 ദിവസങ്ങളിലും പൊ•ുടിയിലേക്കും യാത്ര ഉണ്ട്.
തിരുവനന്തപുരം ജില്ലയിലെ പൗർണമി കാവിലേക്ക് ഈ മാസം അഞ്ചിനാണ് യാത്ര. 600 രൂപയാണ് നിരക്ക്. കാനനയാത്രയായ ഗവി നവംബർ ഏഴ്, 11, 26 എന്നീ ദിവസങ്ങളിൽ ഉണ്ട്. ബസ്- ബോട്ടിംഗ് ചാർജുകൾ പ്രവേശന-ഗൈഡ് ഫീസുകൾ, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1750 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്.
നവംബർ എട്ടിന് മൂന്നാർ, അമ്പനാട്, അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് 3 യാത്രകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ അഞ്ചിന് ആരംഭിക്കുന്ന മൂന്നാർ യാത്ര ഒൻപതിന് അർദ്ധരാത്രിയോടെ മടങ്ങിയെത്തും. താമസം ജീപ്പ് സഫാരി ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 2,380 രൂപയാണ് നിരക്ക്. എസ്റ്റേറ്റ് കൂടാതെ ചാലിയക്കര, മാമ്പഴത്തറ, പാലരുവി, കണങ്കുന്ന് എന്നിവിടങ്ങളും സന്ദർശിക്കുന്ന അമ്പനാട് യാത്ര രാവിലെ ആറിന് ആരംഭിച്ച് ഒൻപത് മണിക്ക് മടങ്ങിയെത്തും. നിരക്ക് 550 രൂപ.നവംബർ 9ന് നെഫറിറ്റി ആഡംബര കപ്പൽ യാത്രയുണ്ട്. രാവിലെ 10 മണിക്ക് കൊല്ലത്തുനിന്നും ആരംഭിച്ച് രാത്രി 12 മണിയോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ 3,840 രൂപയാണ് നിരക്ക്.
കൊല്ലൂർ മൂകാംബിക തീർത്ഥാടനം നവംബർ 13ന് ഉച്ചയ്ക്ക് 2 മണിക്ക് യാത്ര ആരംഭിക്കും. വടക്കുംനാഥ ക്ഷേത്രം, ഉത്രാളികാവ് എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷം 14ന് രാവിലെ മൂകാംബികയിൽ എത്തും. ഒരു ദിവസം പൂർണമായും മൂകാംബികയിൽ ചിലവഴിച്ച ശേഷം പിറ്റേദിവസം രാവിലെ മടക്കയാത്ര ആരംഭിക്കും. യാത്രയിൽ ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അനന്തപുരം തടാക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അനന്തപുരം തടാക ക്ഷേത്രം, മധൂർ സിദ്ധി വിനായക ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷം 16ന് പുലർച്ചെ കൊല്ലത്ത് മടങ്ങിയെത്തും. ബസ് ചാർജ് ഇനത്തിൽ 3,480 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
നവംബർ 16ന് പാണിയേലിപ്പോര്, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകൾ ഉണ്ടായിരിക്കും. എറണാകുളം ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം സെന്ററായ പാണിയേലിപ്പോര് യാത്രയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയം, കപ്രിക്കേഡ് അഭയാരണ്യം എന്നിവയും ഉൾപ്പെടും. 1,050 രൂപയാണ് നിരക്ക്. കന്യാകുമാരി യാത്ര രാവിലെ 4.30ന് കൊല്ലത്തുനിന്ന് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവ കണ്ട് ഉച്ചയോടെ കന്യാകുമാരിയിൽ എത്തും. സൂര്യാസ്തമയം കണ്ട ശേഷം ആകും മടക്കം 810 രൂപയാണ് ഒരാൾക്ക് ബസ് ചാർജ്.
നവംബർ 20ന് ഗുരുവായൂർ ദർശന യാത്ര രാത്രി 9 മണിക്ക് ആരംഭിക്കും. പുലർച്ചെ ഗുരുവായൂരിൽ എത്തി ക്ഷേത്രദർശനം നടത്തിയ ശേഷം മമ്മിയൂർ, ആനക്കോട്ട തൃപ്രയാർ, പറവൂർ ദക്ഷിണ മൂകാംബിക എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ച് രാത്രിയോടെ മടങ്ങിയെത്തും. 1240 രൂപയാണ് നിരക്ക്. അന്വേഷണങ്ങൾക്ക്: 9747969768, 9995554409, 9188938523.