കണ്ണൂർ നഗരത്തിൽ തെരുവ് നായ ഭീതിപരത്തി : 25 പേർക്ക് വിവിധയിടങ്ങളിൽ നിന്നും കടിയേറ്റു

03:08 PM Jun 17, 2025 |



കണ്ണൂർ : കണ്ണൂർ നഗരത്തെ ഭീതി പരത്തി തെരുവുനായയുടെ അക്രമണം.കടിയേറ്റ് ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നര യോടെയാണ് തെരുവുനായയുടെ അക്രമമുണ്ടായത് കണ്ണൂർ പുതിയ ബസ്റ്റാൻഡ്, എസ് ബി ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തെരുവുനായ ആളുകളെ പിൻതുടർന്ന് കടിച്ചത്. 

പ്ലസ് വൺ വിദ്യാർഥി നീർകടവിലെ നവനീത്, ഫോർട്ട് റോഡിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ, മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ, തളിപ്പറമ്പ് സ്വദേശി ഗണേഷ് കുമാർ , കാങ്കോലിലെ വിജിത്ത് ,തമിഴ്നാട് ചിന്ന സേലം സ്വദേശി ഭാഗ്യരാജ് ,മുണ്ടേരിയിലെ റാഷിദ, എസ് ബി ഐ ജീവനക്കാരൻ രജീഷ്, അഞ്ചരക്കണ്ടിയിലെ റജിൽ, എറണാകുളത്തെ രവികുമാർ , കണ്ണപുരത്തെ ശ്രീലക്ഷ്മി, വാരം സ്വദേശി സുഷീൽ, കുറുവ വട്ടംകുളത്തെ അജയകുമാർ , കൂത്തുപറമ്പിലെ സഹദേവൻ, കീഴറയിലെ ഹമീദ്, രാമന്തളിയിലെ പവിത്രൻ , കടംമ്പൂരിലെ അശോകൻ , നായാട്ടു പാറ സ്വദേശിസീന, കൂത്തുപറമ്പിലെ മനോഹരൻ , പുതിയതെരുവിലെ വിജിന , കൊട്ടിയൂരിലെ സാജു ,കാഞ്ഞങ്ങാട് സ്വദേശി നന്ദന, മണിക്കടവിലെ ജിനോ തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയായിരുന്നു തെരുവുനായയുടെ ആക്രമണം. മിക്കവർക്കും കാലിനാണ് കടിയേറ്റത്. അക്രമാസക്തനായ നായ പിൻതുടർന്ന് നഗരത്തിലെത്തിയവരെ ഓടി കടിക്കുകയായിരുന്നു.