+

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം

നിലവിലെ പോലീസ് മേധാവി ദര്‍വേഷ് സാഹിബ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ പിന്തുണ റബാഡ ചന്ദ്രശേഖറിനുണ്ട്.

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം. രാവിലെ ഒമ്പതരയ്ക്ക് ചേരുന്ന മന്ത്രിസഭായോഗം ഡി.ജി.പിയെ തീരുമാനിക്കും. ചുരുക്കപ്പട്ടികയില്‍ മൂന്നുപേര്‍. റവാഡ ചന്ദ്രശേഖറിന് മുന്‍തൂക്കം. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാള്‍, കേന്ദ്ര സെക്രട്ടറിയേറ്റില്‍ ക്യാബിനറ്റ് പദവിയോടെ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, അഗ്‌നിരക്ഷാ സേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യു.പി.എസ്.സി ചുരുക്ക പട്ടികയിലുള്ളത്.

ഷെയ്ക്ക് ദര്‍വേഷ് സഹേബിന്റെ പിന്‍ഗാമി റവാഡ ചന്ദ്രശേഖര്‍ ആകുമെന്നാണ് സൂചനകള്‍. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറായ റബാഡ ചന്ദ്രശേഖറിനോട് ഇന്ന് കേരളത്തിലെത്താനുള്ള അനൗദ്യോഗിക നിര്‍ദേശം നല്‍കിയതായാണ് സൂചന. റവാഡ ചന്ദ്രശേഖര്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടിരുന്നു. നിലവിലെ പോലീസ് മേധാവി ദര്‍വേഷ് സാഹിബ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ പിന്തുണ റബാഡ ചന്ദ്രശേഖറിനുണ്ട്.

അങ്ങനെയെങ്കില്‍ സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തി കേരളത്തിന്റെ പൊലീസ് മേധാവിയാകുന്നയാളാവും റവാഡ ചന്ദ്രശേഖര്‍. എന്നാല്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ജീവനെടുത്ത കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെന്ന ചരിത്രം തിരിച്ചടിയായുണ്ട്. ഈ രാഷ്ട്രീയ കാരണത്താല്‍ എതിര്‍പ്പുയര്‍ന്നാല്‍ മാത്രമെ മറ്റൊരു ആലോചനയിലേക്ക് സര്‍ക്കാര്‍ കടക്കൂ.

facebook twitter