+

ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസി ഇനിയില്ല ; ഗണേഷ് കുമാര്‍

അത്യാധുനികമായതും കെഎസ്ആര്‍ടിസിയുടെ വണ്ടിയാണ് വരാന്‍ പോകുന്നത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇനിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുതിയ ബസുകള്‍ ഈ മാസം എത്തും എന്നും അത്യാധുനികമായതും കെഎസ്ആര്‍ടിസിയുടെ വണ്ടിയാണ് വരാന്‍ പോകുന്നത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'കെഎസ്ആര്‍ടിസിയെ ലാഭത്തില്‍ എത്തിക്കു. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇതിനോടകം ഹിറ്റാണ്. മൂന്നാറിലെ ഡബിള്‍ ഡക്കര്‍ ബസ് 52 ലക്ഷം ലാഭമാണ് ഉണ്ടാക്കിയത്. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ എല്ലാം ലാഭത്തിലാണ് പോകുന്നത്. രാഷ്ട്രീയം പറയുകയല്ല. ജീവനക്കാര്‍ക്ക് എന്നെ വിശ്വസിക്കാം. നിലവില്‍ ശമ്പളം ഒരുമിച്ച് നില്‍കാന്‍ സാധിച്ചിട്ടുണ്ട്. ഇനി ചലോ ആപ്പ് വരാന്‍ പോവുകയാണ്. അതിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. ഇതോടെ ബസ് സമയം ഉള്‍പ്പടെ എല്ലാ വിവരവും ഫോണില്‍ ലഭിക്കും. അതുപോലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് കൊടുക്കുകയാണ്. ഒരു കുട്ടിക്ക് എട്ടാം ക്ലാസ്സില്‍ കാര്‍ഡ് കൊടുത്താല്‍ പത്താം ക്ലാസ്സ് വരെ അത് ഉപയോഗിക്കാം. ഒരു കുട്ടിക്ക് ഒരു മാസം 25 ദിവസം സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാം. ഡിഗ്രി കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് കാര്‍ഡ് നല്‍കും. അംഗപരിമിതര്‍ക്കും കാര്‍ഡ് സംവിധാനം കൊണ്ടുവരും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി കെഎസ്ആര്‍ടിസി അവസാനിപ്പിക്കുകയാണ്' എന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

facebook twitter