+

നാട്ടിലെത്താനാകാതെ അമ്മ കുവൈറ്റില്‍ തടങ്കലില്‍; ഇടുക്കിയില്‍ വാഹനാപകടത്തില്‍ മരിച്ച മകന്റെ സംസ്‌കാരം വൈകുന്നു

മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകന്‍ ഷാനറ്റ്(18) കഴിഞ്ഞ പതിനേഴിനാണ് മരിച്ചത്. 

ഇടുക്കി അണക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകന്‍ ഷാനറ്റ്(18) കഴിഞ്ഞ പതിനേഴിനാണ് മരിച്ചത്. 

കുവൈറ്റില്‍ ജോലിക്ക് പോയി തടങ്കലില്‍ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താന്‍ കഴിയാത്തതിനാലാണ് ഷാനറ്റിന്റെ സംസ്‌കാരം വൈകുന്നത്. ഏജന്‍സി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ഒന്നര മാസമായി ജിനു ജയിലില്‍ തുടരുകയാണ്. വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി, എംപി ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവര്‍ ഇടപെട്ടിട്ടും നടപടികള്‍ വൈകുകയാണ്.

കുവൈറ്റ് എംബസി, കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവരുമായി നിരന്തരം സംസാരിക്കുന്നുണ്ട്. കൊവിഡ് ഗൈഡ്‌ലൈന്‍സ് ആണ് വെല്ലുവിളി. ഇന്നലെയും ഇന്നും പൊതു അവധിയായതും കാലതാമസം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു

facebook twitter