+

അസം സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ പാക്കിസ്ഥാന്‍ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന വാട്സ്അപ്പ് ഗ്രൂപ്പ് ; പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

പാകിസ്ഥാന്‍ നമ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ പ്രതിയെ എടിഎസും ഐബിയും ചോദ്യം ചെയ്തു വരികയാണ്.

അസം സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ പാക്കിസ്ഥാന്‍ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന വാട്സ്അപ്പ് ഗ്രൂപ്പ് കണ്ടെത്തി. മുബാറക് ഹുസൈന്‍ എന്ന അതിഥി തൊഴിലാളിയുടെ ഫോണിലാണ് സംശയാസ്പദമായ വാട്‌സാപ്പ് ഗ്രൂപ്പ് കണ്ടെത്തിയത്. ഇയാളെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസില്‍ മറ്റൊരു സംഭവത്തില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് മുബാറക്കിന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസമാണ് മുബാറക് ഹുസൈന്‍ താന്‍ ചീട്ട് കളിച്ച് കൊണ്ടിരിക്കെ ഒരു സംഘം ആളുകളെത്തി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. എന്നാല്‍ മുബാറകിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി പരിശോധിക്കുകയായിരുന്നു. ഈ സമത്താണ് പാകിസ്താന്‍ നമ്പര്‍ അഡമിനായിട്ടുള്ള ഗ്രൂപ്പ് പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാനായിരുന്നു ഈ ഗ്രൂപ്പ്. കുട്ടികളുടെ നഗ്‌ന ചിത്രം കൈവശം വെച്ചതിന് ഇയാള്‍ക്ക് എതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ നമ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ പ്രതിയെ എടിഎസും ഐബിയും ചോദ്യം ചെയ്തു വരികയാണ്.

facebook twitter