+

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ സാമ്പത്തിക തിരുമറി ; 11 മാസത്തിനിടെ ലക്ഷങ്ങളുടെ ഇടപാടുകള്‍ ; തെളിവുകള്‍ കണ്ടെത്തി പൊലീസ്

പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നു എന്ന് മനസ്സിലായതോടെ വനിതാ ജീവനക്കാര്‍ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യ അപേക്ഷയ്ക്കായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ അപേക്ഷ നല്‍കി.

ബിജെപി നേതാവും നടനുമായ ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ 'ഓഹ് ബൈ ഓസി' എന്ന സ്ഥാപനത്തില്‍ വനിതാ ജീവനക്കാര്‍ സാമ്പത്തിക തിരുമറി നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ 11 മാസത്തിനിടയിലെ ഇവരുടെ യുപിഐ ബാങ്ക് ഇടപാടുകളില്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം തുകയും പിന്‍വലിച്ചെന്നും കണ്ടെത്തല്‍. ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.

ഇതിനിടെ പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നു എന്ന് മനസ്സിലായതോടെ വനിതാ ജീവനക്കാര്‍ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യ അപേക്ഷയ്ക്കായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ അപേക്ഷ നല്‍കി.

അതേസമയം ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകന്‍ മുഹമ്മദ് ഉനൈസ് പറഞ്ഞു. 11 മാസമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് സ്റ്റാഫുകള്‍ ആണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്നത് 27 ലക്ഷം രൂപയാണ്. ശമ്പളം ഒഴിച്ചുള്ള മുഴുവന്‍ തുകയും തിരിച്ചു നല്‍കിയെന്നും ഇതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

facebook twitter