+

ബ്രിട്ടാനിയയുടെ ബിസ്‌ക്കറ്റ് പായ്ക്കറ്റില്‍ ജീവനുള്ള പുഴു; നഷ്ടപരിഹരമായി 1.5 ലക്ഷം രൂപ നല്‍കാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ബ്രിട്ടാനിയയുടെ ബിസ്‌ക്കറ്റ് പായ്ക്കറ്റില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ കേസില്‍ നഷ്ടപരിഹരമായി 1.5 ലക്ഷം രൂപ നല്‍കാൻ ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി

ബ്രിട്ടാനിയയുടെ ബിസ്‌ക്കറ്റ് പായ്ക്കറ്റില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ കേസില്‍ നഷ്ടപരിഹരമായി 1.5 ലക്ഷം രൂപ നല്‍കാൻ ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി.ബിസ്‌ക്കറ്റ് പാക്കറ്റ് വിറ്റ മുംബൈ ചർച്ച്‌ഗേറ്റിലെ കെമിസ്റ്റ് ഷോപ്പും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡും ചേർന്ന് ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ട്, ശാരീരിക അസ്വസ്ഥത എന്നിവയ്ക്ക് നഷ്ടപരിഹാരവും ഒപ്പം 25,000 രൂപ കോടതി ചെലവും സംയുക്തമായി നല്‍കാനാണ് സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുംബൈ മീര റോഡ് നിവാസിയായ സ്ത്രീ ചർച്ച്‌ഗേറ്റ് സ്റ്റേഷനിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ബ്രിട്ടാനിയയുടെ ഗുഡ് ഡേ ബിസ്ക്കറ്റിന്റെ ഒരു പായ്ക്കറ്റ് വാങ്ങി കഴിച്ചിരുന്നു. കുറച്ച്‌ ബിസ്‌ക്കറ്റുകള്‍ കഴിച്ച ശേഷമാണ് അവർ ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴുവിനെ കാണുന്നത്. തുടർന്ന് ശർദ്ദിച്ച്‌ അവശയായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പക്കുകയും ചെയ്തു.

തുടർന്ന്, മുംബൈ മുനിസിപ്പല്‍ കോർപ്പറേഷന്റെ (ബിഎംസി) മുനിസിപ്പല്‍ ഫുഡ് ലബോറട്ടറിയെ സമീപിച്ച്‌ അവർ ബിസ്ക്കറ്റ് പരിശേധനയ്ക്ക് വിധേയമാക്കി. 2019 ഓഗസ്റ്റില്‍ അവര്ർക്ക് ലഭിച്ച റിപ്പോർട്ടില്‍ ബിസ്ക്കറ്റില്‍ ബാഹ്യവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ അവർ ബ്രിട്ടാനിയ കമ്ബനിക്ക് നിയമപരമായ നോട്ടീസ് നല്‍കിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല, തുടർന്ന് അവർ കമ്മീഷനെ സമീപിച്ചു. മലിനമായ ബിസ്‌ക്കറ്റിന്റെ വില്‍പ്പന ഉപഭോക്തൃ വിശ്വാസത്തിന്റെയും ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു.

facebook twitter