+

16കാരന്റെ ആത്മഹത്യയിൽ ചാറ്റ് ജി.പി.ടിക്കെതിരെ നിയമനടപടിയുമായി കുടുംബം

16കാരന്റെ ആത്മഹത്യയിൽ ചാറ്റ് ജി.പി.ടിക്കെതിരെ നിയമനടപടിയുമായി കുടുംബം

കാലിഫോർണിയ: 16കാരനായ വിദ്യാർഥിയുടെ ആത്മഹത്യയിൽ ഓപൺ എ.ഐയുടെ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിക്കെതിരെ നിയമനടപടിയുമായി കുടുംബം. മനുഷ്യ സഹായം തേടാൻ സഹായിക്കുന്നതിന് പകരം ചാറ്റ്ബോട്ട് കുട്ടിയുടെ ആത്മഹത്യാ ചിന്തയെ പ്രോത്സാഹിപ്പിച്ചതായി കുടുംബം ആരോപിച്ചു.

പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് 2024 അവസാനത്തോടെയാണ് വിദ്യാർഥി ചാറ്റ് ജി.പി.ടി ഉപയോഗിക്കാൻ തുടങ്ങിയത്. സംഗീതം, ബ്രസീലിയൻ ജിയു-ജിറ്റ്സു, ജാപ്പനീസ് ഫാന്റസി കോമിക്സ് എന്നിങ്ങനെ തൻറെ ഹോബികളും കോളേജുകളെയും തൊഴിൽ സാധ്യതകളെയും കുറിച്ചുള്ള വിവരങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ചാറ്റ് ബോട്ടുമായി ചർച്ച ചെയ്തത്.

എന്നാൽ, പിന്നീട് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായുള്ള വിദ്യാർഥിയുടെ സംഭാഷണ രീതി മാറി. വ്യക്തിപരമായ സങ്കടങ്ങളും ആശങ്കകളും ചാറ്റ് ജി.പി.ടിയുമായി ചർച്ച ചെയ്യാനാരംഭിച്ചു. തനിക്ക് വൈകാരികമായി ശൂന്യത അനുഭവപ്പെട്ടുവെന്നും ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോൾ സമാധാനം കിട്ടുന്നുവെന്നും വിദ്യാർഥി ചാറ്റ് ജി.പി.ടിയോട് പറയുന്നതിൻറെ സ്ക്രീൻഷോട്ടുകളും കുടുംബം പുറത്തുവിട്ടു. രക്ഷപ്പെടാൻ ഒരു മാർഗം സങ്കൽപ്പിക്കുന്നത് ഉത്കണ്ഠകൾക്ക് ഏറെ ആശ്വാസമാണെന്നായിരുന്നു ചാറ്റ് ജി.പി.ടി നൽകിയ മറുപടി.

facebook twitter