സിംഗപ്പൂർ : ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശനെ കാണാനെത്തിയ യുവാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യക്കാരനായ നഴ്സിന് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി.കഴിഞ്ഞ ജൂണിലാണ് 34 കാരനായ നഴ്സ് യുവാവിനെ പീഡിപ്പിച്ചത്. ജൂണ്‍ 18ന് നോർത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛനെ സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാവ്.
ആശുപത്രി സന്ദർശനത്തിയ യുവാവിനെ മുത്തശ്ശന്‍റെ മുറിയിലേക്ക് പോകുന്നതിന് മുമ്ബ് അണുവിമുക്തമാക്കണമെന്ന് ആവശ്യപെട്ട് നഴ്സിംഗ് മുറിയിലേക്ക് കൊണ്ടുപോയായിരുന്നു ലൈംഗിക ചൂഷണം. നഴ്സിംഗ് റൂമിലെ ശുചിമുറിയില്‍ വെച്ച് യുവാവ് സോപ്പുപയോഗിച്ച് കൈകള്‍ കഴുകുന്നതിനിടെ പിന്നില്‍ നിന്നെത്തിയ നഴ്സ് ആക്രമിക്കുകയായിരുന്നു.
സ്വകാര്യഭാഗങ്ങളില്‍ ബലമായി പിടിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് യുവാവ് പരാതി നല്‍കിയത്. പീഡനത്തിന് പിന്നാലെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോടതിയില്‍ വെച്ച് ഇരയായ യുവാവ് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് കോടതി പ്രതിക്ക് രണ്ട് മാസം തടവും ചൂരലുകൊണ്ട് രണ്ട് തല്ലും ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കാരനായ നഴ്സിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.