+

128 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് വീണ്ടുമെത്തുന്നു

128 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് വീണ്ടുമെത്തുന്നു. 2028ലെ ലോസ് ഏയ്ഞ്ചൽസ് ഒളിംപിക്സിൽ ക്രിക്കറ്റും ഒരു ഭാഗം ആകും. പുരുഷ, വനിതാ ടൂർണമെന്റുകളുടെ തീയതികൾ ഇപ്പോൾ പ്രഖ്യാപിച്ചു.

128 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് വീണ്ടുമെത്തുന്നു. 2028ലെ ലോസ് ഏയ്ഞ്ചൽസ് ഒളിംപിക്സിൽ ക്രിക്കറ്റും ഒരു ഭാഗം ആകും. പുരുഷ, വനിതാ ടൂർണമെന്റുകളുടെ തീയതികൾ ഇപ്പോൾ പ്രഖ്യാപിച്ചു. ടൂർണമെന്റ് ടി20 ഫോർമാറ്റിലാണ് നടക്കുക, ജൂലൈ 12 മുതൽ 19 വരെ നടക്കുന്ന മത്സരത്തിൽ ആറ് പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കും. മെഡൽ മത്സരങ്ങൾ യഥാക്രമം ജൂലൈ 20 (വനിതാ) നും ജൂലൈ 29 (പുരുഷ) നും നടക്കും. എന്നാൽ ടീമുകൾ എങ്ങിനെയാണ് ഒളിംപിക്സിന് യോഗ്യത നേടുകയെന്നതിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തത വരുത്തിയിട്ടില്ല. ജൂലൈ 17ന് നടക്കുന്ന ഐസിസിയുടെ യോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

ലോസ് ഏഞ്ചൽസ് ഡൗണ്ടൗണിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള പൊമോണ ഫെയർപ്ലെക്സിലാണ് എല്ലാ മത്സരങ്ങളും അരങ്ങേറുക. ഇന്ത്യൻ സമയം രാവിലെ 9.00 മണിക്കും വൈകുന്നേരം 6.30നുമാണ് മത്സരങ്ങൾ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് 1900ത്തിൽ പാരിസ് ഒളിംപിക്സിൽ മാത്രമാണ് ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നത്. അന്ന് നടന്ന ഏക മത്സരത്തിൽ ​ഗ്രേറ്റ് ബ്രിട്ടൻ പാരിസിനെ പരാജയപ്പെടുത്തി.

2022 ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിലാണ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്, അതേസമയം 2010, 2014, 2023 വർഷങ്ങളിൽ പുരുഷ, വനിതാ ടീമുകൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, ഗ്രാൻഡ് പ്രൈറി, ലോഡർഹിൽ, ന്യൂയോർക്ക് എന്നിവ 2024 ലെ ടി 20 ലോകകപ്പിന്റെ നിരവധി ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ചു.

ഒളിമ്പിക്സിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല, ജൂലൈ 17 ന് സിംഗപ്പൂരിൽ ആരംഭിക്കുന്ന ഐസിസിയുടെ വാർഷിക സമ്മേളനത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുക്കാൻ സാധ്യതയുണ്ട്. ഒളിമ്പിക്സിൽ ക്രിക്കറ്റ് വളരെ വലുതായിരിക്കും, ആഗോളതലത്തിൽ ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് പ്രദർശിപ്പിക്കുന്നതിന് മികച്ച ടീമുകൾ ടൂർണമെന്റിൽ കളിക്കണമെന്നാണ് പലരും കരുതുന്നത്.
 

facebook twitter